അത് രാജ്യത്തെ സംബന്ധിച്ച് അഭിമാനനിമിഷമായിരുന്നു. കോവിഡ്-19 അതിവേഗം മരണം വിതക്കുന്ന ഒരു നാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള 263 ഇന്ത്യക്കാരെ, ഒരു പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യം, സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിച്ചു. എയര്‍ഇന്ത്യ ബോയിങ് 777 വിമാനത്തില്‍ പൈലറ്റായ സ്വാതി റാവല്‍ ആണ് റോമില്‍ കുടുങ്ങി പ്രതീക്ഷയറ്റ നിലയില്‍ കഴിഞ്ഞ ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചത്.
നൂറുകണക്കിന് കുടുംബങ്ങളുടെ ആശങ്കയകറ്റിയ സ്ഥൈര്യം പ്രകടിപ്പിച്ച ഈ പൈലറ്റിന് പ്രധാനമന്ത്രി അടക്കമുള്ളവരുടെ അഭിനന്ദനം പ്രവഹിക്കുകയാണ്. ഇത്തരം അടിയന്തരദൗത്യം ഏറ്റെടുക്കുന്ന രാജ്യത്തെ ആദ്യ വനിത പൈലറ്റാണ് സ്വാതി. വിദേശസഞ്ചാരം നടത്തിയ പല എയര്‍ ഇന്ത്യ ജീവനക്കാരും ‘ഭ്രഷ്ടി’നു സമാനമായ ബഹിഷ്കരണം നേരിടുമ്പോഴാണ് സ്വാതി ഈ ദൗത്യം ഏറ്റെടുത്തത്.
22നായിരുന്നു യാത്ര. റോമിലെത്തുേമ്പാൾ യാത്രക്കാര്‍ തയാറായി നില്‍ക്കുകയായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഡല്‍ഹിയിലെത്തിക്കുകയും ചെയ്തു. 2006 മുതല്‍ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു ഒരുകുട്ടിയുടെ അമ്മകൂടിയായ സ്വാതി.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.