ജയ്പൂർ: രാജ്യത്തെ പ്രായം കുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി 21കാരനായ മായങ്ക് പ്രതാപ് സിങ്. രാജസ്ഥാൻ ജുഡീഷ്യൽ സ ർവീസ് പരീക്ഷ 2018ൽ പാസായ അഗർവാൾ ഉടനെ ജോലിയിൽ പ്രവേശിക്കും. ജഡ്ജിമാർക്ക് സമൂഹത്തിൽ ലഭിക്കുന്ന മാന്യതയും പ്രാധാന്യവുമാണ് തന്നെ ഈ മേഖലയിലേക്ക് ആകർഷിച്ചതെന്ന് പ്രതാപ് സിങ് പറഞ്ഞു.
2014ലാണ് താൻ എൽ.എൽ.ബി കോഴ്സിന് ചേർന്നത്. കഴിഞ്ഞ വർഷമാണ് രാജസ്ഥാൻ യൂനിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയത്. നേട്ടത്തിൽ കുടുംബത്തോടും അധ്യാപകരോടും ആദ്യ ശ്രമത്തിൽ തന്നെ ജഡ്ജിയാകാനുള്ള പരീക്ഷ പാസാകാൻ സഹായിച്ചവരോടുമാണ് നന്ദി പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യായാധിപനാകാനുള്ള പരീക്ഷക്കുള്ള കുറഞ്ഞ പ്രായം 23 വയസാണ്. രാജസ്ഥാൻ ഹൈകോടതി അത് കഴിഞ്ഞ വർഷം 21 വയസാക്കി ചുരുക്കിയിരുന്നു. ഇതോടെ കൂടുതൽ പഠിക്കാനും ജനങ്ങളെ സേവിക്കാനും തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മായങ്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.