മാധ്യമപ്രവര്‍ത്തകന്‍െറ കൊല: ലാലുവിന്‍െറ മകന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ രാജ്ദേവ് രഞ്ജന്‍ കൊലപാതകക്കേസില്‍ അന്വേഷണം തുടരാന്‍ സി.ബി.ഐയോട് സുപ്രീംകോടതി ഉത്തരവിട്ടു. രഞ്ജന്‍െറ കുടുംബത്തിന് സംരക്ഷണം നല്‍കാന്‍ ബിഹാര്‍ പൊലീസിനും നിര്‍ദേശം നല്‍കി. മുഖ്യപ്രതികളായ മുഹമ്മദ് ജാവേദ്, മുഹമ്മദ് കൈഫ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

ബിഹാറില്‍നിന്ന് ഡല്‍ഹിയിലേക്ക് കേസ് മാറ്റാന്‍ ആവശ്യപ്പെട്ട് രഞ്ജന്‍െറ ഭാര്യ ആഷ രഞ്ജന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍െറ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ്പാല്‍ യാദവിനും ആര്‍.ജെ.ഡി നേതാവ് ഷഹാബുദ്ദീനും ഒപ്പമുള്ള പ്രതികളുടെ ചിത്രം പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് ആഷ ഹരജി നല്‍കിയത്. ഹരജിയുടെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഷഹാബുദ്ദീനും തേജ്പാല്‍ യാദവിനും വിശദീകരണം തേടി നോട്ടീസ് അയച്ചു. കേസില്‍ വാദം കേള്‍ക്കുന്ന ഒക്ടോബര്‍ 17നുമുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സി.ബി.ഐക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ മേയ് 13നാണ് രഞ്ജന്‍ കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.