ന്യൂഡല്‍ഹി: ലോക സാംസ്കാരികോത്സവത്തിന്‍െറ പേരില്‍ തനിക്കെതിരെ പിഴ ചുമത്തിയ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ശ്രീ ശ്രീ രവിശങ്കറിന്‍െറ പരാമര്‍ശത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അപകീര്‍ത്തി നോട്ടീസ് അയച്ചു. ട്രൈബ്യൂണലിന്‍െറ ഉത്തരവിനെതിരായ രവിശങ്കറിന്‍െറ വിമര്‍ശം കോടതിയലക്ഷ്യപരിധിയില്‍പെടുത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യമുന ബച്ചാവോ ആന്ദോളന്‍െറ മനോജ് മിശ്രയാണ് ഹരജി നല്‍കിയത്. രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് ആര്‍ട്ട് ഓഫ് ലിവിങ്ങിനോട് ആവശ്യപ്പെട്ടു.
എന്നാല്‍, വിവാദപരാമര്‍ശം രവിശങ്കര്‍ നടത്തിയിട്ടില്ളെന്ന് ആര്‍ട്ട് ഓഫ് ലിവിങ്ങിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
പാരിസ്ഥിതിക ലോലപ്രദേശമായ യമുന നദിയുടെ തീരത്ത് സമ്മേളനം നടത്തിയതിനാണ് ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപ പിഴ ചുമത്തിയത്. ഇതില്‍ 25 ലക്ഷം രൂപ ആര്‍ട്ട് ഓഫ് ലിവിങ് നല്‍കി. കേസ് മേയ് 25ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.