റേഞ്ച് റോവര്‍ മറികടന്നതിന് 19 കാരനെ കൊന്ന സംഭവം; നേതാവിന്‍്റെ മകനെ അറസ്റ്റ് ചെയ്തില്ല

ഗയ: ബിഹാറിലെ ഭരണ കക്ഷിയായ ജനതാദള്‍ യുണൈറ്റഡ് നേതാവിന്‍റെ മകന്‍ സഞ്ചരിച്ച റേഞ്ച് റോവറിനെ മറികടന്നതിന് 19കാരനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇതുവരെ അറസ്റ്റുണ്ടായില്ല. സംഭവം നടന്ന് രണ്ട് ദിവസത്തിനുശേഷവും ബിഹാര്‍ എം.എല്‍.എ മനോരമ ദേവിയുടെ മകന്‍ റോക്കി യാദവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ളെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ബോധ്ഗയയില്‍ സുഹൃത്തിനൊപ്പം മാരുതി സ്വിഫ്റ്റില്‍ മടങ്ങുകയായിരുന്ന ആദിത്യ സച്ദേവ എന്ന 19 കാരനെയാണ് റോക്കിയുടെ എസ്.യു.വി മറികടന്നിനെ തുടര്‍ന്ന് മര്‍ദനത്തിനിരയാക്കി വെടിവെച്ചുകൊന്നത്.
അതേസമയം, റോക്കിക്കൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഭടനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദിത്യയെയും സുഹൃത്തിനെയും ഒരു പാഠം പഠിപ്പിക്കുമെന്ന് റോക്കി പറഞ്ഞതായി ഇയാള്‍ പൊലീസിനോടു പറഞ്ഞു. റോക്കിയുടെ കയ്യില്‍ ലൈസന്‍സ് ഉള്ള റിവോള്‍വര്‍ ഉണ്ടായിരുന്നതായും ഇയാള്‍ സമ്മതിച്ചു.

അനധികൃതമായി ആയുധം കൈവശം സൂക്ഷിച്ചതിന് ജയിലില്‍ കഴിഞ്ഞയാളാണ് മനോരമ ദേവിയുടെ ഭര്‍ത്താവ് ബിന്ദേശ്വരി പ്രസാദ് യാദവ് . മകനെ രക്ഷപ്പെടാന്‍ അനുവദിച്ചിന്‍്റെ പേരില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.