ഹൈദരാബാദില്‍ മാതാവ് രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഹൈദരാബാദ്: ഭര്‍ത്താവിന്‍റ പെരുമാറ്റത്തില്‍ സംശയമാരോപിച്ച് ഹൈദരാബാദില്‍ മാതാവ് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. എട്ടും മൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ജാര്‍ ഉപയോഗിച്ചാണ് ഇവര്‍ കൊന്നത്.എം.ബി.എ ബിരുദധാരിയായ രജനിയാണ് മക്കളെ കൊലപ്പെടുത്തിയതിന്‍െറ പേരില്‍ അറസ്റ്റിലായത്.

 കൃത്യം നടത്തുന്നതിന് മുമ്പ് ഭര്‍ത്താവില്‍ നിന്നുള്ള അപമാനത്തില്‍ നിന്നും ഉപദ്രവത്തില്‍ നിന്നും മോചനം വേണം എന്ന് രേഖപ്പെടുത്തിയ മെസേജ് ഇവര്‍ കൂട്ടുകാര്‍ക്ക് അയക്കുകയും ചെയ്തിരുന്നു. സംഭവ ദിവസം രാത്രി വൈകി വീട്ടിലത്തെിയ ഭര്‍ത്താവ് വിനയ് ചുക് കട്ടിലിനടിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെയാണ് കണ്ടത്്.  ആ സമയം വീട്ടിലില്ലാതിരുന്ന ഇയാളുടെ ഭാര്യ സമീപത്തെ ഹുസൈന്‍ സാഗര്‍ തടാകത്തില്‍ ആത്മഹത്യാ ശ്രമം നടത്തുകയും പിന്നീട് വീട്ടില്‍ തിരിച്ചത്തെി കുറ്റം സമ്മതിക്കുകയുമായിരുന്നു.

ഇവര്‍ക്ക് ആറു മാസമായി ഭര്‍ത്താനിനെ സംശയമുണ്ടായിരുന്നുവെന്നും പലപ്പോഴും ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്‍െറ സാന്നിധ്യത്തില്‍ തന്‍െറ മുതിര്‍ന്ന കുട്ടിയെ മറ്റൊരാള്‍ കയറിപ്പിടിച്ചവെന്നു മകള്‍  പറഞ്ഞിരുന്നതായും രജനി ആരോപിക്കുന്നുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ ഇതില്‍ വാസ്തവമില്ളെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. അടുത്തിടെയാണ് മഹാരാഷ്ട്രയില്‍ നിന്നും രജനിയും കുടുംബവും ഹൈദരാബാദിലേക്ക് താമസം മാറിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.