ത്രിമ്പകേശ്വര്‍ ശിവക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയ സ്ത്രീ സമരക്കാരെ തടഞ്ഞു

മുംബൈ: സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശാവകാശം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ നാസികില്‍ ത്രിമ്പകേശ്വര്‍ ശിവക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തിയ ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരെ പൊലീസും ഗ്രാമീണരും തടഞ്ഞു. സമരത്തിന് നേതൃത്വം നല്‍കിയ തൃപ്തി ദേശായി അടക്കം 40ഓളം പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് വാനിനകത്ത് ഭൂമാതാ ബ്രിഗേഡിയര്‍ പ്രവര്‍ത്തകരും വനിതാ പൊലീസും തമ്മില്‍ കൈയേറ്റവുമുണ്ടായി.

ജനുവരി 26ന് അഹ്മദ്നഗര്‍ ജില്ലയിലെ ഷാനി ഷിങ്ക്നാപുര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഭൂമാതാ ബ്രിഗേഡ് ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നു. ക്ഷേത്ര ഭാരവാഹികളുമായി ആലോചിച്ച് പ്രശ്നം പരിഹരിക്കണമെന്നും കാലാനുസൃതമായി ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റമാവശ്യമാണെന്നും  മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അനുകൂല പ്രസ്താവന നടത്തിയെങ്കിലും  ഷാനി ഷിങ്ക്നാപുര്‍ ക്ഷേത്രത്തില്‍ പ്രവേശാനുമതി ലഭിച്ചില്ല.

തുടര്‍ന്നാണ് ശിവരാത്രി ദിനത്തില്‍ ത്രിമ്പകേശ്വര്‍ ശിവ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍, കാലങ്ങളായുള്ള നിയമമാണെന്നും മാറ്റാനാകില്ളെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.