ന്യൂഡൽഹി: തദ്ദേശഭരണ സ്ഥാപനങ്ങള്‍ തീരദേശ പരിപാലന നിയമം പാലിക്കാന്‍ തയാറാകുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വേമ്പനാട്ടുകായലിലെ നെടിയന്തുരുത്ത് ദ്വീപിലുള്ള നിര്‍മാണങ്ങള്‍ നിയമം ലംഘിച്ചുള്ളതാണെന്നും ഇവ പൊളിച്ച് നീക്കാന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
വേമ്പനാട്ട് കായല്‍ കൈയ്യേറി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കുന്നതിനെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തീരദ്ദേശ പരിപാലനിയമം പാലിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയാറാകുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വേമ്പനാട്ട് കായലിലെ നെടിയന്തുരുത്ത്, വെറ്റിലത്തുരുത്ത് ദ്വീപുകള്‍ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. ഇവിടെ ഒരു തരത്തിലുള്ള നിര്‍മാണങ്ങളും അനുവദിക്കാനാകില്ല. ഇതു മറികടന്നാണ് പാണാവള്ളി പഞ്ചായത്ത് റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. ഇക്കാരണത്താല്‍ കാപികോ റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കേണ്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.