കൊല്‍ക്കത്ത: രാജ്യസഭയില്‍ ദുര്‍ഗാദേവിയെ കുറിച്ച് പരാമര്‍ശം നടത്തിയതിന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഫോണിലൂടെ വധഭീഷണി. ഫോണില്‍ നേരിട്ടുവിളിച്ചും സന്ദേശമയച്ചും നിരവധിപേര്‍ ഭീഷണി മുഴക്കിയതായി യെച്ചൂരി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ദുര്‍ഗാദേവിയെ കുറിച്ച് മോശമായി ഒന്നും പറഞ്ഞില്ളെന്നും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ എല്ലാവരുടെയും നമ്പറുകള്‍ പൊലീസിന് കൈമാറുമെന്നും യെച്ചൂരി അറിയിച്ചു. ജെ.എന്‍.യു വിഷയത്തിലെ നിലപാടിന്‍െറ പേരില്‍ കഴിഞ്ഞയാഴ്ചയും യെച്ചൂരിക്ക് വധഭീഷണിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.