അലഹബാദ്: അരുഷി കൊലക്കേസിൽ ശിക്ഷിക്കെപ്പട്ട പ്രതിയും അരുഷിയുടെ മാതാവുമായ നിപുൽ തൽവാറിന് അലഹബാദ് ഹൈകോടതി പരോൾ അനുവദിച്ചു. രോഗിയായ മാതാവിനെ കാണുന്നതിനാണ് തൽവാറിന് മൂന്നാഴ്ചത്തേക്ക് പരോൾ ലഭിച്ചത്. മകളായ അരുഷിയെയും വീട്ടു വീട്ടുജോലിക്കാരൻ ഹേംരാജിനെ കൊലചെയ്ത കേസിൽ 2013ലാണ് നിപുൽ തൽവാറിനെയും രാജേഷ് തൽവാറിനെയും സി.ബി.െഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2008ലാണ് കേസിനാസ്പദമായ സംഭവം. 14 വയസുകാരിയായ അരുഷിയെ നോയ്ഡ ജൽവായു വിഹാറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമികാേന്വഷണത്തിൽ വീട്ടുജോലിക്കാരനായ ഹേംരാജിനെ സംശയിച്ചെങ്കിലും രണ്ടു ദിവസത്തിനകം ഇയാളുടെ മൃതദേഹവും അതേ ഫ്ലാറ്റിൽ കണ്ടെത്തി. പിന്നീട് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലയാളികൾ അരുഷിയുടെ മാതാപിതാക്കളാണെന്ന് സി.ബി.െഎ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.