മെഡിക്കൽ പ്രവേശം: ‘നീറ്റ്​’ന്​ മാറ്റമില്ല

ന്യൂഡൽഹി: മെഡിക്കൽ പ്രവേശത്തിന് ഏകീകൃത പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) രണ്ട് ഘട്ടമായി നടത്തരുതെന്ന കേന്ദ്രസർക്കാറിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. രണ്ട് ഘട്ടത്തിന് പകരം ജൂലൈ 24 ന് ഒറ്റ ഘട്ടമായി പരീക്ഷ നടത്തിയാൽ മതിയെന്നായിരുന്നു കേന്ദ്രസർക്കാറിെൻറ വാദം. സംസ്ഥാനങ്ങൾ നടത്തുന്ന പ്രവേശ പരീക്ഷയിലൂടെ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശത്തിന് അനുമതി നൽകണമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് തള്ളിയ സുപ്രീംകോടതി ഏകീകൃത പരീക്ഷയുമായി മുന്നോട്ടു പോകാൻ നിർദേശിക്കുകയായിരുന്നു.


എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ പിജി കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് ‘നീറ്റ്’ രണ്ട് ഘട്ടമായി നടത്താൻ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹരജി നൽകിയത്.


പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നീറ്റ് ഇൗ വർഷം വേണ്ടെന്ന് കേന്ദ്രസർക്കാർ നിലപാടെടുത്തത്. മെഡിക്കൽ പ്രവേശത്തിന് സംസ്ഥാനങ്ങൾ പരീക്ഷ നടത്തുകയോ തീയതി നിശ്ചയിക്കുകയോ ചെയ്തിട്ടുണ്ട്. അതിനാൽ പ്രവേശ നടപടികളുമായി മുന്നോട്ട് േപാകാൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രത്തിെൻറ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.