വാരാണസി ജയിലില്‍ വെടിവെപ്പ്; തടവുകാര്‍ ഉദ്യോഗസ്ഥരെ ബന്ദിയാക്കി

വാരാണസി: വാരാണസി ജില്ലാ ജയിലില്‍ കാവല്‍ക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തടവുകാര്‍ ആയുധങ്ങള്‍ പിടിച്ചെടുത്ത് വെടിവെക്കുകയും ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും ചെയ്തു. മോശം ഭക്ഷണം വിതരണം ചെയ്തുവെന്നാരോപിച്ചായിരുന്നു അക്രമം.
ജയില്‍ സൂപ്രണ്ട് ആശിഷ് തിവാരിയെ 14ാം നമ്പര്‍ സെല്ലില്‍ അടച്ചിട്ടു. ഡെപ്യൂട്ടി ജയിലര്‍ക്കും നിരവധി കാവല്‍ക്കാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ പിടിച്ചെടുത്ത തടവുകാര്‍ നിരവധി തവണ വെടിയുതിര്‍ത്തു.
മോശമായാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും തടവുകാര്‍ പറഞ്ഞു.ശനിയാഴ്ച രാവിലെ എണ്ണമെടുക്കുന്നതിനിടയില്‍ എത്താന്‍ വൈകിയതിന് ഉദ്യോഗസ്ഥര്‍ ഒരു തടവുകാരനെ തല്ലിയതാണ് പ്രശ്നകാരണമെന്നും അവര്‍ പറഞ്ഞു.
ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജയിലര്‍ സന്തോഷ് ശ്രീവാസ്തവ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയാണ് സ്ഥിതിഗതി നിയന്ത്രിച്ചത്. മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ആരോപണം തെറ്റാണെന്ന് അധികൃതര്‍ പറഞ്ഞു. സ്ഥിതിഗതി നിയന്ത്രണ വിധേയമാക്കിയെങ്കിലും തടവുകാര്‍ അധികൃതര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. 845 പേര്‍ക്കുള്ള വാരാണസി ജയിലില്‍ 1600 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.