മേല്‍പാല ദുരന്തം:തൃണമൂല്‍ നേതാക്കള്‍ക്കും പങ്ക് -രാഹുല്‍ ഗാന്ധി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മേല്‍പാലം തകര്‍ന്ന സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. പാലനിര്‍മ്മാണത്തില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.  ബംഗാളില്‍ ഒറ്റയാള്‍ ഭരണമാണ്  മമത ആഗ്രഹിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍ നടന്ന ആദ്യ രാഷ്ട്രീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസിനോട് സഖ്യം ചേരുന്നതിന്‍െറ ഭാഗമായി റാലിയിലത്തെിയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ ലാല്‍ സലാം വിളിച്ച് എതിരേറ്റു.

ബംഗാളില്‍ കോണ്‍ഗ്രസ്-ഇടതു സഖ്യത്തിന് അധികാരം ലഭിച്ചാല്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന പറഞ്ഞ രാഹുല്‍ അടുത്തിടെ ‘നാരദ ന്യൂസ്’ എന്ന ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ പുറത്തു വിട്ട സ്റ്റിങ് ഓപറേഷനില്‍ കോഴ വാങ്ങിയ തൃണമൂല്‍ നേതാക്കള്‍ക്കെതിരെയും ആഞ്ഞടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.