റജൗരി: കശ്മീരിലെ റജൗരി ജില്ലയില്‍ നാട്ടുസേനാംഗം യുവതിയെയും മകനെയും വെടിവെച്ചുകൊന്നു. ഷമീമ അക്തര്‍, നാലുവയസ്സായ മകന്‍ തൗഹീദ് അഹ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ചതാണ് ഗ്രാമപ്രതിരോധ സമിതി എന്ന നാട്ടുസേന. ഈ സമിതിയിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ തോക്ക് അടക്കമുള്ള ആയുധങ്ങള്‍ നല്‍കുന്നുണ്ട്.
ഒരാഴ്ചക്കുള്ളില്‍ റജൗരിയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തേ പ്രതിപക്ഷ പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഫറന്‍സ് അംഗവും കൊല്ലപ്പെട്ടിരുന്നു. ഛത്തിസ്ഗഢിലെ സല്‍വാ ജുദൂം പോലെ 1995ല്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ രൂപവത്കരിച്ചതാണ് ഗ്രാമ പ്രതിരോധ കമ്മിറ്റി. 2011ല്‍ സല്‍വാ ജുദൂം സുപ്രീംകോടതി നിരോധിച്ച പശ്ചാത്തലത്തില്‍ കശ്മീരിലും ഇത്തരം നാട്ടുസേനകള്‍ പിരിച്ചുവിടണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.