മീററ്റ്: ഉത്തർപ്രദേശിലെ ബുലന്ദ്ശറിൽ രണ്ട് സന്യാസിമാരെ അമ്പലത്തിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രംഗിദാസ് (55), ഷേർ സിങ് (46) എന്നീ സന്യാസിമാരെയാണ് വാളുകൊണ്ട് വെട്ടേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
സന്യാസിമാരുടെ മരണവുമായി ബന്ധപ്പെട്ട് മുറൈ എന്ന രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് സന്യാസിമാരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ ചവണ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സന്യാസിമാർ രാജുവുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിൽ രോഷാകുലനായിരുന്നു രാജു. ഈ ദേഷ്യമാണ് മയക്കുമരുന്നിന് അടിമയായ രാജുവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിൽ വർഗീയ വിഷയങ്ങളില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പൊലീസ് പിടികൂടുമ്പോഴും രാജു മയക്കുമരുന്ന് ലഹരിയിലായിരുന്നു. ഇയാൾ സ്വബോധത്തിൽ എത്തിയിട്ട് ചോദ്യം ചെയ്യാനിരിക്കുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.