ലഖ്നോ: ഉത്തർപ്രദേശിൽ മൂന്നു ദിവസം മുമ്പ് കാണാതായ രണ്ട് പെൺകുട്ടികളുടെ മൃതദേഹം മലയിടുക്കിൽ കണ്ടെത്തി. കാൻപൂർ ദേഹത്തിൽ നിന്നും കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹമാണ് എത്വാ ജില്ലയിലെ ചമ്പാൽ മലയിടുക്കിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ മലയിടുക്കിൽ നിന്നുള്ള അരുവിയിൽ പൊന്തികിടക്കുന്നതു കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
മൂന്നു പെൺകുട്ടികളെയാണ് കാണാതായത്. ഇതിൽ പ്ളസ് വൺ വിദ്യാർഥിയായ പെൺകുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച സ്കൂളിലേക്ക് പോയ മൂവരും വൈകിട്ട് വീട്ടിലെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
മൃതദേഹങ്ങൾ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോയി. ഒരാളുടെ മുഖത്തിെൻറ വലതുഭാഗം കാഠിന്യമുള്ള ഏതോ വസ്തുവിൽ തട്ടി തകർന്ന അവസ്ഥയിലാണ്. പെൺകുട്ടികൾ ലൈംഗികാക്രമണത്തിന് വിധേയയായിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.