മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ തിവാരി അണക്കെട്ട് തകർന്ന് ആറു പേർ മരിച്ചു. 23 പേരെ കാണാതായി. 12ഓളം വീടുകൾ ഒലിച്ചു പോയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ദേശീയ ദുരന്ത നിവാരണസേന സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് 275 കിലോ മീറ്റർ അകലെയാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഏഴ് ഗ്രാമങ്ങളിലേക്കാണ് അണക്കെട്ടിലെ വെള്ളം ഇരച്ച് കയറിയത്. ചൊവ്വാഴ്ച രാവിലെ തന്നെ അണക്കെട്ടിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് മുംബൈയിൽ തുടരുന്നത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 300 മുതൽ 400 എം.എം മഴ മുംബൈയിൽ പെയ്തുവെന്നാണ് കണക്കുകൾ. കനത്ത മഴയെ തുടർന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൻെറ പ്രധാന റൺവേ അടച്ചു. ട്രെയിനുകൾ പലതും വഴിതിരിച്ച് വിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.