മുംബൈ: ഒടുവിൽ ചരിത്രം വഴിമാറിക്കൊടുത്തു, പുതിയ കാലത്തിെൻറ വേഗങ്ങൾക്കും സൗകര്യങ്ങൾക്കും മുമ്പിൽ. മുംബൈ - പു നെ എക്സ്പ്രസ് ഹൈവേയിൽ ചരിത്രസ്മാരകം പോലെ നിന്നിരുന്ന റെയിൽവെ പാലം ആസൂത്രിത സ്ഫോടനത്തിലൂടെ തകർത്തു. ബ് രിട്ടീഷ് കാലത്ത് നിർമിച്ച ഇൗ പാലത്തിന് 190 വർഷത്തെ പഴക്കമുണ്ട്.
ബ്രിട്ടീഷുകാരുടെ ബോംബെ-പൂന റെയിൽ പാതയ ുടെ ഭാഗമായിരുന്നു ഇൗ പാലം. പാലത്തിൽ ട്രെയിൻ നിർത്തി മറുഭാഗത്ത് യന്ത്രം ഘടിപ്പിച്ച് തിരിച്ച് പോകുകയാണ് ചെയ്തിരുന്നത്. അതുകൊണ്ട് ‘റിവേഴ്സിങ് ബ്രിഡ്ജ്’ എന്ന് വിളിച്ചിരുന്ന പാലത്തിന് സ്വാതന്ത്ര്യത്തിന് ശേഷമാണ് അമൃതാൻജൻ പാലം എന്ന വിളിപ്പേര് കിട്ടുന്നത്. അമൃതാൻജൻ ബാം കമ്പനി ഇൗ പാലത്തിന് മുകളിൽ ഭീമൻ പരസ്യം സ്ഥാപിച്ചതിന് ശേഷം അമൃതാൻജൻ പാലം എന്നായി ജനങ്ങൾക്കിടയിലെ വിളിപ്പേര്.
തിരക്കേറിയ മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ തടസമായി തുടരുന്ന പാലം പൊളിച്ച് നീക്കണമെന്ന് ഏറെ നാളായുള്ള ആവശ്യമാണ്. എന്നാൽ, പാലം ഒരു ചരിത്രസ്മാരകമായി നിലനിർത്തണം എന്ന് ആവശ്യപ്പെടുന്നവരും ഉണ്ടായിരുന്നു. ഏറെഭാഗത്തും ആറു വരി പാതയുള്ള എക്സ്പ്രസ് വേയിൽ അമൃതാൻജൻ പാലത്തിന് സമീപത്ത് നാലു വരി മാത്രമാണുള്ളത്. പാലം കാഴ്ച മറക്കുന്നത് കൊണ്ട് വാഹനാപകടങ്ങളും ഉണ്ടാകുന്നതായി ആക്ഷേപമുണ്ടായിരുന്നു.
ഒടുവിൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെൻറ് കോർപറേഷൻ പാലം പൊളിച്ചു കളയാൻ തീരുമാനിച്ചു. എന്നാൽ, വാഹനത്തിരക്ക് ഒഴിയാത്ത എക്സ്പ്രസ് വേയിൽ പാലം പൊളിക്കൽ അസാധ്യമായി തന്നെ തുടർന്നു. ഇപ്പോൾ ലോക്ഡൗണിൽ നിരത്തിൽ നിന്ന് വാഹനങ്ങളൊഴിഞ്ഞ അവസരം ഉപയോഗപ്പെടുത്തി പാലം പൊളിച്ചു കളയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏപ്രിൽ 14 നകം പൂർത്തിയാക്കുമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെൻറ് കോർപറേഷൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.