ന്യൂഡൽഹി: ദേശീയ ജനസംഖ്യാ പട്ടിക (എൻ.പി.ആർ) നടപടിയിൽനിന്ന് പിന്മാറണമെന്ന് ആവശ് യപ്പെട്ട് എഴുത്തുകാരും സന്നദ്ധപ്രവർത്തകരും കർഷകരുമടങ്ങുന്ന ആയിരം സ്ത്രീകൾ ഒപ ്പിട്ട കത്ത് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും അയച്ചു. 2021ലെ സെൻസസിനൊപ്പം ഏപ്രിൽ ഒന്നിന് എൻ.പി.ആർ നടപ്പാക്കരുതെന്ന് ആവശ്യെപ്പട്ടാണ് കത്ത് അയച്ചതെന്ന് പ്രമുഖ വനിതാ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്ത്രീകൾക്ക് സ്വന്തം പേരും വിലാസവും ജനനസ്ഥലവും തെളിയിക്കാനുള്ള രേഖകൾ പലപ്പോഴും കൈവശമുണ്ടാകില്ലെന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ച ആനി രാജ പറഞ്ഞു. പലരും വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തുന്നത് ഒരു രേഖയുമില്ലാതെയാണ്.
അസമിൽ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ 19 ലക്ഷത്തിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും ആനിരാജ ഒാർമിപ്പിച്ചു. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ബാധിക്കുന്നതാണ് എൻ.പി.ആർ എന്ന് ഫാറ നഖ്വി ചൂണ്ടിക്കാട്ടി. അഞ്ജലി ഭരദ്വാജ്, വാണി സുബ്രഹ്മണ്യൻ, മീര സംഗമിത്ര, മരിയം ധാവ്ലെ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.