പാരീസ്: ലോകത്തെ മുഴുവൻ ബാധിച്ച സൈബർ ആക്രമണം മൂലം കാറുകളുടെ ഉൽപാദനം റെനോ താൽകാലികമായി നിർത്തി. ശനിയാഴ്ച കമ്പനിയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യങ്ങൾ പഠിച്ച് വരികയാന്നെും കഴിഞ്ഞ ദിവസം രാത്രി മുതൽ പ്രശ്നം മറികടക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു. സ്ലോവേനിയ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കമ്പനിയുടെ നിർമാണശാലകളിലെ ഉൽപ്പാദനം നിർത്തിയന്നൊണ് റിപ്പോർട്ട്. ശനിയാഴ്ചയും ഉൽപ്പാദനം പുനരാരംഭിക്കാൻ സാധിക്കില്ലെന്ന സൂചനയും റെനോ നൽകി.
ശനിയാഴ്ച രാവിലൊയാണ് 74 രാജ്യങ്ങളിലായി 45000 സൈബർ ആക്രമണങ്ങളുണ്ടായ വാർത്ത പുറത്ത് വന്നത്. ആക്രമണത്തിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ എൻ.എച്ച്.എസ് ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യസേവന മേഖലയെ ആക്രമണം ബാധിച്ചുവെന്നും സൈബർ സേക്യൂരിറ്റി കമ്പനിയായ കാസ്പേസ്കി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.