ദുബൈ: കാശുണ്ടെങ്കിൽ പുതിയ വണ്ടി ആർക്കും വാങ്ങാം. പക്ഷേ മനസിനുപിടിച്ച പഴയ വണ്ടി വേണമെങ്കിൽ പണക്കിഴിക്കൊപ്പം ഭാഗ്യം കൂടി വേണം. ദുബൈ മോേട്ടാർ ഷോയിൽ പുതിയ കാറുകളെക്കാൾ ആളുകളെ ആകർഷിക്കുന്നത് 20 മുത്തഛൻ കാറുകളാണ്. ഇഷ്ടപ്പെട്ടാൽ ഇവയെ ലേലത്തിൽ പിടിച്ച് വീട്ടിൽ കൊണ്ടുപോകാം. ഒാൺലൈൻ ലേലത്തിലെ ആഗോള വമ്പൻമാരായ കോപാർട്ട് ആണ് ലേലം നടത്തുന്നത്. സാധാരണ 500 ദിർഹം അടച്ച് വേണം ലേലത്തിൽ പെങ്കടുക്കാനെങ്കിൽ മോേട്ടാർ ഷോയിൽ എത്തിയാൽ സൗജന്യമായി ലേലത്തിൽ കൂടാം. വെള്ളിയാഴ്ച ആറ് മണിക്കാണ് ലേലം. 1967 മോഡൽ ബെൻസ് പുൾമാൻ, 1985 റോൾസ്റോയ്സ്, 1974 ഫെറാരി, 2000 ലിമിറ്റഡ് എഡിഷൻ ഫെറാരി 550 തുടങ്ങിയവയൊക്കെ തൊട്ടും തട്ടിയും പരിശോധിക്കാം.
വാച്ചും വാങ്ങാം
സമയത്തിന് എത്താനാണല്ലോ വണ്ടിയുടെ ആവശ്യം. അതുകൊണ്ടാവും സമയം ശരിയാണോ എന്നറിയാനുള്ള വാച്ചുകളും വാഹനമേളയിൽ വിൽപ്പനക്കുണ്ട്. ആദ്യമായാണ് മോേട്ടാർഷോക്ക് ഒപ്പം വാച്ച് ഷോയും നടക്കുന്നത്. ചോപ്പാർഡ്, മോണ്ട്ബ്ലാങ്, ടാഗ് ഹ്യുയർ തുടങ്ങി പ്രമുഖരുടെ വൻ നിരതന്നെ വാച്ച് ലോഞ്ചിൽ ഉണ്ട്. എറ്റവും പുതിയ മോഡലുകൾക്കൊപ്പം അപൂർവ ഇനങ്ങളും അടുത്ത് കാണാൻ അവസരമുണ്ട്.
സാഹസികരാകാം
ജി.എം.സി, നിസാൻ, ടൊയോട്ട എന്നിവർ ചോദിക്കുന്നത് നിങ്ങളിലുണ്ടോ ചങ്കൂറ്റം എന്നാണ്. ഫോർവീൽ ഡ്രൈവ് വാഹനങ്ങളിൽ ത്രില്ലടിപ്പിക്കുന്ന യാത്ര നടത്താൻ ഇവർ ഒരുങ്ങിക്കിടപ്പുണ്ട്. ഡ്രിഫ്റ്റിങ് കണ്ട് കൊതിവിട്ട് നടക്കുന്നവരുടെ ആഗ്രഹം തീർക്കാൻ പ്രൊഡ്രിഫ്റ്റ് അക്കാദമിയിലെ വിദഗ്ധർ കാത്തിരിക്കുന്നു. എത്ര പ്രതികൂല സാഹചര്യത്തിലും ബുദ്ധിപൂർവം കൊണ്ടുപോകാൻ സാധിക്കുന്ന ജി.എം.സിയുടെ 1979 മോഡൽ ജിമ്മി ഡെസേർട്ട് ഫോക്സ് കണ്ടാൽ തന്നെ ചോര തിളക്കും
ഹൈഡ്രജൻ വണ്ടി
വാഹന ചരിത്രത്തിലെ വഴിത്തിരിവായ മിറായിയാണ് മേളയിൽ ടൊയോട്ടയുടെ അഭിമാനം. ഹൈഡ്രജൻ ഉപയോഗിച്ചാണ് ഇൗ വണ്ടി ഒാടുക. ഹൈഡ്രജൻ കാർ എന്നൊക്കെ വിളിക്കുമെങ്കിലും വൈദ്യുതിയിലാണ് കാറിെൻറ ഒാട്ടം. ഇതിന് ആവശ്യമായ വൈദ്യുതി നൽകുന്നത് ഫ്യൂവൽ സെല്ലുകളാണ്. ഇൗ ഫ്യുവൽ സെല്ലുകളിലേക്കാണ് ഹൈഡ്രജൻ നൽകുക. ഹൈഡ്രജനും ഒാക്സിജനും ചേർന്ന് ജലം ഉണ്ടാകുന്ന രാസപ്രവർത്തനത്തിനിടെ വൈദ്യുതി ഉണ്ടാകുമെന്ന കണ്ടെത്താണ് ഫ്യൂവൽസെല്ലുകളുടെ ജനനത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.