ഏല്ലാവർക്കും സന്തോഷം നൽകുന്ന കാലമാണ് മഴക്കാലം. എന്നാൽ, വാഹനങ്ങളെ സംബന്ധിച്ച് മഴക്കാലം അത്ര നല്ലതല്ല. ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ വാഹനങ്ങൾക്ക് പല പ്രശ്നങ്ങളുമുണ്ടാകും. ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്ന കാലവും മഴക്കാലം തന്നെ. അൽപം കരുതലോടെ വാഹനമോടിച്ചാൽ മഴക്കാല ഡ്രൈവിങ് ആസ്വാദ്യകരമാക്കാം.
റോഡുകളിലെ കുഴികളെ സൂക്ഷിക്കാം
റോഡുകളിലെ കുഴികളാണ് മഴക്കാലത്ത് വാഹനങ്ങൾ ഏറ്റവുമധികം ഭീഷണിയാവുക. കുഴികളിൽ വെള്ളം കെട്ടികിടന്ന് അത് അപകടമുണ്ടാക്കും. റോഡിെൻറ വശങ്ങളിലാണ് കൂടതൽ വെള്ളം കെട്ടി ഉണ്ടാവുക. അതുകൊണ്ട് പരമാധി വേഗത കുറച്ച് മധ്യഭാഗത്ത് കൂടെ വാഹനം ഒാടിക്കാൻ ശ്രദ്ധിക്കുക. വെള്ളക്കെട്ടിൽ വാഹനം ഇറക്കാതിരിക്കുക.
കൃത്യമായ പരിപാലനം അത്യാവശ്യം
മഴക്കാലത്ത് വാഹനത്തെ കൃത്യമായി പരിപാലിക്കണം. ടയറുകളാണ് ശ്രദ്ധയർഹിക്കുന്ന മുഖ്യഘടകം. മഴക്കാലത്തിന് മുമ്പ് ടയറിെൻറ നിലവാരം പരിശോധിക്കുന്നതാണ് ഉത്തമം. അലൈൻമെൻറും വീൽ ബാലൻസിങ്ങും കൃത്യമാക്കുകയും ടയർ പ്രഷർ നിശ്ചിത അളവിൽ നില നിർത്തുകയും വേണം. ബ്രേക്ക് പാനലിനും മികച്ച ശ്രദ്ധ കൊടുത്തേ മതിയാകു. ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ ഇവയൊക്കെ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. അത്യാവശ്യം നന്നാക്കാൻ വേണ്ട ഉപകരണങ്ങൾ കൈയിൽ കരുതിയാൽ വാഹനം വഴിയിൽ കിടക്കാതെ നോക്കാം.
ഡ്രൈവിങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കനത്ത മഴയുള്ളപ്പോൾ ഹെഡ്ലൈറ്റിട്ട് വാഹനം ഒാടിക്കാൻ ശ്രമിക്കുക. വലിയ വാഹനങ്ങളുടെ തൊട്ട് പിറകിൽ വാഹനമോടിച്ചാൽ ഇവയുടെ ടയറുകളിൽ നിന്ന് ചെളി തെറിച്ച് കാഴ്ചക്ക് പ്രശ്നമുണ്ടാക്കും. അതുകൊണ്ട് വലിയ വാഹനങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിച്ച് മാത്രം വാഹനം ഒാടിക്കുക. വളവുകൾ സൂക്ഷിച്ച് തിരിയുക. അമിതവേഗത മഴക്കാലത്ത് അപകടങ്ങൾ ക്ഷണിച്ച് വരുത്തും. മഴക്കാലത്ത് റോഡിൽ പ്രതീക്ഷച്ചേത്ര ഗ്രിപ്പ് കിട്ടില്ല. ഇതിനൊപ്പം അമിത വേഗത കൂടിയായാൽ അത് അപകടത്തിനുള്ള പ്രധാന കാരണമാവും.
മഴക്കാലത്ത് നേരത്തെ വീടുകളിൽ നിന്ന് ഇറങ്ങാൻ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ വരുന്ന വൻ ബ്ലോക്കുകൾ മഴക്കാലത്ത് യാത്രയുടെ സമയം വർധിപ്പിക്കും. സഡൻ ബ്രേക്കിങ് പരമാധി ഒഴിവാക്കുക. മുന്നിലെയും പിന്നിലെയും ബ്രേക്കുകൾ ഒരുമിച്ച് പിടിച്ചാൽ ടയർ ലോക്കാകാനും അപകടമുണ്ടാകാനും സാധ്യതയുണ്ട്. സീബ്ര ക്രോസിങ്ങിൽ ബ്രേക്ക് ചെയ്യുേമ്പാൾ പ്രത്യേകം ശ്രദ്ധിക്കുക. പെയിൻറ് ചെയ്ത് സ്ഥലത്ത് ഗ്രിപ്പ് കുറയാനുള്ള സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് വേണം ബ്രേക്കിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.