യാത്രകൾ അനായാസമാക്കാൻ ഹെക്ടർ പെട്രോൾ സി.വി.ടി; ഇന്ധനക്ഷമത വർധിച്ചതായും എം.ജി

ഹെക്ടർ എസ്.യു.വിയിൽ പുതിയൊരു വേരിയന്‍റുകൂടി ഉൾപ്പെടുത്തി എം.ജി. യാത്രകൾ അനായാസമാക്കാൻ പെട്രോൾ ഓട്ടോമാറ്റിക് സി.വി.ടി വേരിയന്‍റാണ് പുതുതായി വരിക. ഹെക്ടർ, ഹെക്ടർ പ്ലസ് മോഡലുകളിൽ പെട്രോൾ സിവിടി ലഭിക്കും. സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ രണ്ട് വേരിയൻറുകളിലാണ് സി.വി.ടി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അഞ്ച് സീറ്റ് സ്മാർട്ട് വേരിയന്‍റിന് 16.52 ലക്ഷമാണ് വില.


ഷാർപ് വേരിയന്‍റിന് 18.10 ലക്ഷം നൽകണം. ആറ് സീറ്റുള്ള ഹെക്ടർ പ്ലസിന്‍റെ സ്മാർട്ട് വേരിയന്‍റിന് 17.22 ലക്ഷവും ഷാർപ്പ് വേരിയന്‍റിന് 18.90 വിലവരും. 8 സ്പീഡ് സി.വി.ടി ഗിയർബോക്‌സിൽ ഡ്രൈവ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വെന്‍റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളും വാഹനത്തിലുണ്ട്.


സിവിടി എഞ്ചിൻ

മാനുവൽ, ഡിസിടി വേരിയന്‍റുകൾക്ക് കരുത്ത് പകരുന്ന 143 എച്ച്പി, 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെയാണ് ഹെക്ടർ പെട്രോൾ സിവിടിയിലും വരിക. ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളുണ്ട്. എട്ട് സ്പീഡ് യൂനിറ്റാണ് പുതിയ ഗിയർബോക്‌സ്. ഡിസിടിയേക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് സി.വി.ടി ഗിയർബോക്സെന്ന് എം.ജി പറയുന്നു. ഡി.സി.ടിയേക്കാൾ കൂടുതൽ സ്മൂത്തായ ഡ്രൈവും വാഹനം നൽകും. ചെറിയ സൗന്ദര്യവർധക മാറ്റങ്ങളും കൂടുതൽ സവിശേഷതകളും നൽകി എം‌ജി അടുത്തിടെ ഹെക്ടർ അപ്‌ഡേറ്റുചെയ്‌തിരുന്നു. ഹെക്ടർ ഇപ്പോൾ 18 ഇഞ്ച് അലോയ് വീലുകളിലാണ് ചലിക്കുന്നത്. മുന്നിലും പിന്നിലും പുത്തൻ സ്കഫ് പ്ലേറ്റുകളും നൽകിയിട്ടുണ്ട്.

ഉള്ളിൽ എം‌ജി ഓൾ-ബ്ലാക്ക് തീമിന് പകരം ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് അപ്ഹോൾസ്റ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. സൺറൂഫ് തുറക്കുന്നതും അടയ്ക്കുന്നതും മുതൽ എയർ-കോൺ നിയന്ത്രണങ്ങളും നാവിഗേഷനും വരെയുള്ള പ്രവർത്തനങ്ങൾക്കായി എം‌ജി ഹെക്ടറുടെ വോയ്‌സ് അസിസ്റ്റ് സംവിധാനത്തെ അപ്‌ഡേറ്റുചെയ്‌തു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ് എന്നിവയാണ് ഹെക്ടറിന്‍റെപ്രധാന എതിരാളികൾ. 


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.