ജിദ്ദ: ഇലക്ട്രിക് വാഹന നിർമാണരംഗത്തെ അതികായരായ ലൂസിഡ് മോട്ടോഴ്സ് കമ്പനിയുടെ ഫാക്ടറി സൗദി അറേബ്യയിൽ അടുത്ത മാസം തുറക്കും. ലൂസിഡ് കമ്പനി മിഡിലീസ്റ്റ് റീജനൻ വൈസ് പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ ഫൈസൽ സുൽത്താൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബർ അവസാനത്തോടെ കാറുകളുടെ അസംബ്ലിയിങ് പ്രവർത്തനങ്ങൾ ആരംഭിക്കും.
ലൂസിഡ് എയർ എന്ന മോഡലാണ് സൗദിയിൽ നിർമിക്കുന്നത്. മുഴുവൻ യൂനിറ്റുകളും നിർമിച്ചുകഴിഞ്ഞാൽ സൗദി അറേബ്യക്കുള്ളിലും പുറത്തും കാർ വിൽപനക്ക് എത്തിക്കും. ജിദ്ദയിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് ലൂസിഡ് ഫാക്ടറി സ്ഥാപിക്കുന്നത്. അമേരിക്കക്ക് പുറത്തുള്ള രണ്ടാമത്തെ ഫാക്ടറിയാണിത്. ഫാക്ടറി ജീവനക്കാരിൽ 55 ശതമാനം സൗദി പൗരന്മാരായിരിക്കും. ബാക്കി തൊഴിലാളികൾ ഒന്നിലധികം രാജ്യങ്ങളിൽനിന്നുള്ളവരാകുമെന്നും ഫൈസൽ സുൽത്താൻ പറഞ്ഞു. കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് സൗദിയിൽ 12.3 ശതകോടി റിയാൽ നിക്ഷേപത്തിൽ പ്രതിവർഷം 1,55,000 കാറുകളുടെ ഉൽപാദന ശേഷിയുള്ള ഒരു ഫാക്ടറിയുടെ നിർമാണം ലൂഡിഡ് പ്രഖ്യാപിച്ചത്. സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് കാർ നിർമാണ ഫാക്ടറിയാകും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.