കത്തിക്കരിഞ്ഞ് വാഹനം വിൽപ്പനക്ക് വച്ചവർ ചോദിക്കുന്ന വില കേട്ട് അമ്പരക്കുകയാണ് ലോകം. 2021 മക്ലാരൻ ജിടി ആണ് കത്തിയെരിഞ്ഞ് ചാരമായിട്ടും കെടാതെ ജ്വലിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഉപയോഗിച്ച കാർ വിപണന കേന്ദ്രമായ കോപാർട്ടിലാണ് മക്ലാരൻ ജിടി വിൽക്കുന്നത്. 90 ശതമാനവും കത്തിപ്പോയ വാഹനം തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. വലിയൊരു ലോഹകൂമ്പാരമാണ് നിലവിൽ ഇൗ ഹൈപ്പർ സ്പോർട്സ് കാർ. ഒന്നും രണ്ടുമല്ല 212,000 ഡോളർ (ഏകദേശം 1.5 കോടി രൂപ) ആണ് വാഹനത്തിെൻറ വിൽപ്പന മൂല്യം നിശ്ചയിച്ചിരിക്കുന്നത്.
അത്ഭുത ലോഹം അഥവാ കാർബൺ ഫൈബർ
ലോകത്തിലെ ഏറ്റവും വിലയേറിയതും കാഠിന്യമേറിയതും ഭാരം കുറഞ്ഞതുമായ ലോഹമാണ് കാർബൺ ഫൈബർ. വിലകൂടിയ വാഹനങ്ങളിൽ കുറഞ്ഞ അളവിൽ കാർബൺ ഫൈബർ ഉപയോഗിക്കാറുണ്ട്. വാഹന ഭാരം കുറക്കാനും ദൃഡത വർധിപ്പിക്കാനുഇത് സഹായിക്കും. എന്നാൽ മക്ലാരെൻറ ജി.ടി യിലെ പ്രധാന നിർമാണ വസ്തു കാർബൺ ഫൈബറാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വിലകൂടിയ വാഹനങ്ങളിലൊന്നും, വേഗത്തിൽ ആക്സിലറേറ്റ് ചെയ്യുന്ന വാഹനവും ഇതാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ജി.ടിക്ക് 2.5 സെക്കൻഡ് മതി.
നിലവിൽ കത്തിക്കരിഞ്ഞ വാഹനത്തിൽ ഭൂരിഭാഗവും ഉള്ളത് ഉരുകിയതും കത്തിനശിച്ചതുമായ കാർബൺ ഫൈബർ അവശിഷ്ടങ്ങളാണ്. ഇതുതന്നെയാണ് ആക്രിയായിട്ടും വാഹനത്തിെൻറ ഉയർന്ന വിലക്ക് കാരണം. മക്ലാരൻ ജി.ടി എങ്ങിനെയാണ് കത്തിനശിച്ചതെന്ന് കോപാർട്ട് ഉടമകൾ വെളിപ്പെടുത്തിയിട്ടില്ല. വീടിന് തീപിടിച്ചോമറ്റോ ആകാം കത്തിനശിച്ചതെന്നാണ് സൂചന. പിൻ ചക്രങ്ങൾ, റിയർ ഡിഫ്യൂസർ, ടെയിൽപൈപ്പുകൾ എന്നിവ മാത്രമാണ് വാഹനത്തിെൻറ തിരിച്ചറിയാവുന്ന ഭാഗം. 721 ആർപിഎമ്മിൽ 612 എച്ച്പി പവറും 5,500 - 6,500 ആർപിഎമ്മിൽ 630 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന നാല് ലിറ്റർ വി 8 എഞ്ചിനാണ് മക്ലാരന് കരുത്തുപകരുന്നത്.
എഞ്ചിൻ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേർത്തിരിക്കുന്നു. റിയർ-വീൽ ഡ്രൈവ് സംവിധാനമാണ് ഇതിലുള്ളത്. ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ച ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനമാണ് കോപാർട്ട്. പൂർണ്ണമായും തകർച്ചയിലായ 2005 ഫോർഡ് ജിടി കഴിഞ്ഞ മാസം ഇവർ വിൽപ്പനക്ക് വച്ചിരുന്നു. വാഹനത്തിെൻറ തിരിച്ചറിയാവുന്ന ഘടകങ്ങൾ അതിന്റെ രണ്ട് ചക്രങ്ങളും എഞ്ചിനും മാത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.