കാഞ്ഞങ്ങാട്: കരുണ വറ്റാത്തവരുടെ കാരുണ്യമൊഴുകിയെത്തിയപ്പോൾ പത്ത് വയസ്സുകാരിയുടെ ചികിത്സക്ക് വേണ്ട അരക്കോടി രൂപയും കവിഞ്ഞു. അമർഷാൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചികിത്സ തുക സമാഹരണത്തിൽ ഒരാഴ്ചകൊണ്ട് സ്വരൂപിച്ചത് 63,60137 രൂപ. പള്ളിക്കര പഞ്ചായത്തിൽ പാക്കം പതിമൂന്നാം വാർഡിൽ താമസിക്കുന്ന വിവേകക്കായാണ് തുക സമാഹരിച്ചത്. തലാസീമിയ അത്യപൂർവ രോഗം ബാധിച്ച് ഉടൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വേണ്ടി വിവേകയുടെ കുടുംബം പ്രയാസം അനുഭവിക്കുന്നതറിഞ്ഞാണ് തുക സമാഹരിച്ചത്. ഓൺലൈൻ വഴി ഉൾപ്പെടെ സഹായം അഭ്യർഥിച്ച് നാട്ടുകാരും സഹകരിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും സഹായം ഒഴുകിയെത്തിയപ്പോൾ ചികിത്സക്കുള്ള തുക ദിവസങ്ങൾക്കകം കണ്ടെത്താനായി. തുക പാക്കത്തെ വീട്ടിലെത്തി അമർഷാൻ ഫൗണ്ടേഷൻ ചെയർമാൻ അമർഷാനും മറ്റ് ഭാരവാഹികളും മാതാവിനെ ഏൽപ്പിച്ചു. കുട്ടിയുടെ മജ്ജ മാറ്റിവെക്കൽ അടുത്ത ആഴ്ച ബംഗളൂരു ആശുപത്രിയിൽ നടക്കും. മാതാവാണ് മജ്ജ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.