ഒമിക്രോണിനെ നിർജീവമാക്കുന്ന ആന്‍റിബോഡി കണ്ടെത്തി

ന്യൂയോർക്: ഒമിക്രോൺ ഉൾപ്പെടെ കോവിഡിന്‍റെ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള എല്ലാ വകഭേദങ്ങളെയും നിർജീവമാക്കുന്ന ആന്‍റിബോഡികള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജനിതക പരിവര്‍ത്തനം സംഭവിച്ചാലും മാറ്റം സംഭവിക്കാത്ത വൈറസി‍െൻറ സംരക്ഷിത പ്രദേശങ്ങളെയാണ് ആന്‍റിബോഡികള്‍ ലക്ഷ്യമിടുന്നത്.

അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് വാഷിങ്ടണ്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇതിനു പിന്നിൽ. ഗവേഷണ ഫലം നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. സംരക്ഷിത പ്രദേശങ്ങളെ ലക്ഷ്യം വെക്കുന്നതിലൂടെ വൈറസി‍െൻറ നിരന്തര ജനിതക വ്യതിയാനമെന്ന പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ വാഷിങ്ടണ്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ ഡേവിഡ് വീസ്ലര്‍ പറഞ്ഞു.

അമ്പതോളം വ്യതിയാനങ്ങളാണ് കോവിഡി‍െൻറ ഒമിക്രോണ്‍ വകഭേദത്തിന്‍റെ സ്പൈക് പ്രോട്ടീനില്‍ ഉള്ളത്. ഇതു മൂലം ഒമിക്രോണിന് വളരെ വേഗം പടരാൻ സാധിക്കും. പഠനത്തി‍െൻറ ഭാഗമായി ഗവേഷകര്‍ ഒമിക്രോണിന്‍റേതിന് സമാനമായ സ്പൈക് പ്രോട്ടീനുകളുള്ള സ്യൂഡോവൈറസിനെ ലാബിൽ വികസിപ്പിച്ചെടുത്തു.

Tags:    
News Summary - An antibody was found to inactivate Omicron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.