അബൂദബി: ബന്ധം സാധാരണ നിലയിലാക്കുന്ന കാര്യം പരിഗണിക്കുന്നതിന് ഖത്തർ ലംഘിക്കപ്പെടാത്ത രൂപരേഖ സമർപ്പിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു.
നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണമെങ്കിൽ ഖത്തർ ഉറപ്പുള്ള മാർഗരേഖ നൽകണമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് ആണ് ട്വിറ്ററിൽ ആവശ്യപ്പെട്ടത്.
ഖത്തർ പണത്തിലേക്കും മാധ്യമങ്ങളിലേക്കും പക്ഷപാതിത്വങ്ങളിലേക്കും തീവ്രവാദത്തിലേക്കും തിരിഞ്ഞതായി മന്ത്രി കുറ്റപ്പെടുത്തി. ഇത് സ്വാതന്ത്ര്യത്തിെൻറയും പരമാധികാരത്തിെൻറയും പ്രശ്നമല്ല. മറിച്ച് സാേഹാദര്യ ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ഗൾഫിലെ സുരക്ഷക്കും സുസ്ഥിരതക്കും ഭംഗം വരുത്തുകയും ചെയ്യുന്ന നയത്തെ നിരാകരിക്കലാണ്. അയൽ രാജ്യങ്ങൾക്കും സഹോദര രാജ്യങ്ങൾക്കും ദോഷകരമാകുന്ന പെരുമാറ്റം ഖത്തർ ഉപേക്ഷിക്കുകയും വിവേകത്തോടെ പ്രവർത്തിക്കുകയുമാണ് പരിഹാരം. യു.എ.ഇ തെരഞ്ഞെടുക്കുന്ന മാർഗം സത്യസന്ധതയുടെയും സുതാര്യതയുടേതുമാണ്. സുസ്ഥിരതയും പരിഷ്കരണവും വികസനവുമാണ് യു.എ.ഇയുടെ തെരഞ്ഞെടുപ്പെന്നും ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.