????? ??????????????????????? ????????????? ??????????? ???????

വിമാനത്താവളത്തിൽ വെൻഡിങ് മെഷീനിലൂടെ  പി.പി.ഇ കിറ്റും

ദുബൈ: യാത്രക്കാർക്ക് വെൻഡിങ് മെഷീനിലൂടെ പി.പി.ഇ കിറ്റ് ഒരുക്കി ദുബൈ വിമാനത്താവളം. 2,3 നമ്പർ ടെർമിനലുകളിലെ ഡിപാർച്ചർ ഏരിയയിലാണ് വെൻഡിങ് മെഷീനുകളിലൂടെ പി.പി.ഇ കിറ്റും മാസ്ക്കും ഗ്ലൗസും സാനിറ്റൈസറും ലഭിക്കുന്നത്. രണ്ട് ടെർമിനലിലും ഒാരോ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. പി.പി.ഇ കിറ്റിന് ആറ് ദിർഹമാണ് നിരക്ക്. ഇതിനൊപ്പം മാസ്കും ഒരു ജോഡി ഗ്ലൗസും ഉണ്ടാവും. രണ്ടുതരം സാനിറ്റൈസറുകളും മെഷീനിൽ ലഭിക്കും. ഒമ്പത് ദിർഹം വീതമാണ് സാനിറ്റൈസറിെൻറ നിരക്ക്.

കൂടുതൽ പ്രതിരോധ വസ്തുക്കൾ അടുത്ത ദിവസങ്ങളിലായി വെൻഡിങ് മെഷീനിൽ എത്തുമെന്ന് കരുതുന്നു. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള യൂറോപ്യൻ നിർമിത മാസ്ക്കുകളും ഇവിടെ സ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ട്. വെൻഡിങ് മെഷീൻ സൗകര്യം യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ. ഗർഭിണികളോ മറ്റ് രോഗം ബാധിച്ചവരോ ആണ് നിലവിൽ പി.പി.ഇ കിറ്റ് ധരിച്ച് വിമാനത്തിൽ കയറുന്നത്. വിമാനത്താവളത്തിൽ എത്തിയശേഷം പി.പി.ഇ കിറ്റ് ധരിക്കണമെന്ന് തോന്നുന്നവർക്ക് വലിയ ചെലവില്ലാതെ ഇത് ലഭിക്കും. സാനിറ്റൈസറുകൾ എടുക്കാൻ മറക്കുന്നവർക്കും വെൻഡിങ് മെഷീൻ സൗകര്യം ഉപയോഗപ്പെടുത്താം. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.