ദുബൈ: ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായി ഗൾഫ് മേഖലയിൽ നിന്ന് ഒരു വിമാനം യാത്രക ്കാരുമായി ഇന്ത്യയിലേക്ക് എത്തുന്നു. കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ച വ്യവസായ പ്രമുഖ െൻറ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പ്രത്യേക വിമാനത്തിന് അ നുമതി നൽകിയത്. ജോയ് അറക്കലിെൻറ മൃതദേഹം കൊണ്ടുപോകുന്നതിന് ദുബൈയിൽനിന്ന് കോഴിക്കോേട്ടക്ക് ചാർേട്ടഡ് വിമാനം പറത്തുന്നതിൽ ആക്ഷേപമില്ല എന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇറക്കിയ പ്രത്യേക ഉത്തരവിലൂടെ അറിയിക്കുന്നു.
മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യക്കും രണ്ട് മക്കൾക്കും യാത്ര ചെയ്യാം. വിദേശകാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയം എന്നിവയുടെ അനുമതിയുണ്ടെങ്കിൽ ഇവരെ കൊണ്ടുവരുന്നതിന് തടസ്സമില്ല എന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം വിദേശകാര്യ വിഭാഗം ഡയറക്ടർ (ഇമിഗ്രേഷൻ) സുമന്ത് സിങ് ഒപ്പുവെച്ച അനുമതി പത്രത്തിൽ പറയുന്നു. ഇതിനു പുറമെ നോട്ടിങ്ഹാമിൽ നിന്ന് പ്രസാദാസ് എളിംബനും ഭാര്യ, മകൾ എന്നിവർക്കൊപ്പം നാട്ടിലേക്ക് പറക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കാൻസർ ചികിത്സയിലാണ് പ്രസാദാസ്. ജോയ് അറക്കലിെൻറ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി എംബാമിങ് ഉൾപ്പെട്ട നടപടിക്രമങ്ങൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു.
കോഴിക്കോട് എം.പി എം.കെ. രാഘവൻ, വ്യവസായ പ്രമുഖൻ എലൈറ്റ് ഗ്രൂപ് എം.ഡി ആർ. ഹരികുമാർ, സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, ലോക കേരള സഭാംഗം അഡ്വ. ഹാഷിക് ടി.കെ തുടങ്ങിയവരുടെ ശ്രമഫലമായാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൽനിന്ന് നോ ഒബ്ജഷൻ സർട്ടിഫിക്കറ്റ് നേടാനായത്. അഭ്യന്തര മന്ത്രാലയം നിരാക്ഷേപ പത്രം നൽകിയതോടെ മറ്റു മന്ത്രാലയങ്ങളുടെ എൻ.ഒ.സിയും ഉടൻ ലഭിക്കും. അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിെലത്തിക്കുമെന്നാണ് സൂചന. എന്നാൽ അടിയന്തിര ചികിത്സ തേടി വയോധികരും ഗർഭിണികളും മറ്റും സമർപ്പിച്ച അപേക്ഷകൾ ഇപ്പോഴും കേന്ദ്രസർക്കാറിെൻറ കനിവു ലഭിക്കാതെ കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.