റാസല്‍ഖൈമ: എമിറേറ്റിലെ വ്യത്യസ്ത സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗ പ രിധി കഴിഞ്ഞ ഭക്ഷ്യ- സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. ജനങ്ങളുടെ ആരോഗ്യ രക്ഷ ഉറപ്പു വരുത്തുന്നതിെൻറ ഭാഗമായി തുടർച്ചയായി നടത്തുന്ന നടപടികളുടെ ഭാഗമായാണ് റാസല്‍ഖൈമയിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതെന്ന് റാക് പബ്ലിക് ഹെല്‍ത്ത് ആക്ടിങ് മാനേജര്‍ ഷൈമ തനൈജി പറഞ്ഞു. 79 സ്ഥാപനങ്ങളില്‍ പൊതുജനാരോഗ്യത്തിന് ഹാനീകരമാകുന്ന രീതിയിലെ വസ്തുക്കള്‍ കണ്ടെത്തി.
ഭക്ഷ്യ ഉല്‍പ്പന്നങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളുമാണ് പിടിച്ചെടുത്തവയില്‍ അധികവും. റാക് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബറില്‍ വിവിധ മേഖലകളിലെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 412 റൗണ്ട് പരിശോധനകള്‍ നടന്നു. സ്ഥാപനങ്ങള്‍ക്കെതിരെ അടച്ചുപൂട്ടലും പിഴയുമുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിച്ചതായും ഷൈമ തുടര്‍ന്നു. രാജ്യത്തെ നിയമം കര്‍ശനമായി പാലിച്ച് വ്യാപാരത്തിലേര്പ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. താക്കീത് നല്കിയ സ്ഥാപനങ്ങള്‍ നിയമലംഘനം തുടര്‍ന്നാല്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. റാസല്‍ഖൈമയില്‍ വരും ദിവസങ്ങളിലും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകളും വ്യാപക ബോധവത്കരണ പരിപാടികള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.