ദുബൈ: ദിവസേന നൂറു കണക്കിന് വിമാനങ്ങൾ സർവീസ് നടത്തുന്ന പതിനായിരക്കണക്കിന് യാ ത്രക്കാർ വരവുപോക്കു നടത്തുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വ്യാഴാഴ്ച കാത്തു നിന്നത് ഒരേ ഒരു വ്യക്തിക്കു വേണ്ടിയാണെന്ന് തോന്നിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ന വതരംഗ നായകനായ രാഹുൽ ഗാന്ധി തന്നെയായിരുന്നു ഇന്നലെ ദുബൈ നഗരത്തിെൻറ മുഖ്യാതിഥി. വൈകുന്നേരം ആറുമണിയോടെ എത്തുമെന്ന് പ്രതീക്ഷിച്ച രാഹുലിനെ സ്വീകരിക്കാൻ ഉച്ച തിരിഞ്ഞു തന്നെ നിരവധി പ്രവർത്തകരാണ് വിമാനത്താവള പരിസരത്ത് എത്തിച്ചേർന്നത്. വൈകുന്നേരമായപ്പോൾ കോൺഗ്രസ്^ലീഗ് അനുഭാവികൾ പോലുമല്ലാത്ത നിരവധി പ്രവാസികളും രാഹുലിനെ കാണുവാനെത്തി.
വർണാഭമായ പ്ലക്കാർഡുകളും ബാനറുകളുമേന്തി ഇന്ത്യൻ നഗരങ്ങളിൽ പൊതുസമ്മേളനങ്ങളിൽ പെങ്കടുക്കുവാനെത്തുന്ന അതേ ആവേശത്തോടെയാണ് ആഗോള നഗരമായ ദുബൈയുെട വിമാനത്താവളത്തിൽ വന്നിറങ്ങുന്ന രാഹുലിനെ വരവേൽക്കാൻ ജനമെത്തിയത്. ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള നിരവധി വനിതകളും യുവജനങ്ങളും പ്രായമേറിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അഹ്ലൻ രാഹുൽ എന്ന് എഴുതിയ ടീ ഷർട്ടും തൊപ്പിയും ധരിച്ചാണ് കെ.എം.സി.സിയുടെയും ഇൻകാസിെൻറയും പ്രവർത്തകരെത്തിയത്. ഇൗ ഘട്ടത്തിൽ രാഹുലിനെ വരവേൽക്കുന്നതും അദ്ദേഹത്തിെൻറ പ്രയത്നങ്ങൾക്ക് ശക്തി പകരുന്നതും കോൺഗ്രസിനുവേണ്ടിയല്ല, മറിച്ച് ഇന്ത്യയുടെ താൽപര്യവും സഹിഷ്ണുതയും മൂല്യങ്ങളും നിലനിൽക്കുന്നതിന് വേണ്ടിയാണ് എന്നായിരുന്നു രാഹുലിനെ സ്വീകരിക്കാനെത്തിയ ഇടതുപക്ഷ സഹയാത്രികരായ അർജുനും ഷമീർ അലിയും പറഞ്ഞത്.
ഇന്ത്യൻ പാർലമെൻറിനകത്തും പുറത്തും കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ നടത്തി വരുന്ന മിന്നുന്ന പ്രകടനത്തെക്കുറിച്ചും പ്രസംഗങ്ങളെക്കുറിച്ചുമുള്ള ചർച്ചകളായിരുന്നു അന്തരീക്ഷം മുഴുവൻ. വിമാനം ലാൻറ് ചെയ്തു എന്ന വിവരമറിഞ്ഞതും രാഹുൽ രാഹുൽ വിളികളുയർത്തി പ്രവർത്തകർ. ടെർമിനൽ മൂന്നിലെ മജ്ലിസിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരള നേതാക്കളുമായി സംസാരിച്ച ശേഷം പുറത്തു വന്ന രാഹുൽ പിതാവ് രാജീവ് ഗാന്ധിയെ അനുസ്മരിപ്പിക്കും വിധത്തിൽ ജനങ്ങൾക്കരികിലേക്ക് കൈവീശി എത്തിയതോടെ പ്രവർത്തകരുടെ ആവേശം ആകാശം തൊട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.