അജ്മാന്: എസ്.എൻ.ഡി.പി യോഗത്തിെൻറ യു.എ.ഇ യിലെ പ്രവര്‍ത്തന കൂട്ടായ്മയായ സേവനം സെൻട ്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒമ്പതാമത് ശിവഗിരി തീർത്ഥാടന സംഗമം ഇന്ന് അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കും. ശിവഗിരിയിലെ തീര്‍ഥാടനത്തിെൻറ സമ്പൂര്‍ണ ആ ചാര അനുഷ്ഠാനങ്ങള്‍ ഒരുക്കിയാണ് അജ്മാനില്‍ സംഗമം നടക്കുന്നത്. യു.എ.ഇ യിലെ എല്ലാ എമിരേറ്റുകളില്‍ നിന്നുമായി ആറായിരത്തില്‍ പരം ആളുകൾ ചടങ്ങിനു സാക്ഷ്യം വഹിക്കും.
രാവിലെ നാലരക്ക് ശാന്തി ഹവനത്തോട് കൂടി പരിപാടി ആരംഭിക്കും. ഏഴ് മണിക്ക് കൊടിയേറ്റം. തുടര്‍ന്ന് പ്രഭാത പൂജ, ഐശ്വര്യ പൂജ എന്നിവ നടക്കും. പത്ത് മണി മുതല്‍ യു.എ.ഇ യിലെ വിവിധ എമിരേറ്റുകളിലെ എട്ട് യുണിയനുകള്‍ പങ്കെടുക്കുന്ന പദയാത്ര നടക്കും. പതിനൊന്ന് മണിക്ക് അറുപതില്‍ പരം വനിതകള്‍ നയിക്കുന്ന ദൈവദശകം പ്രാര്‍ഥനാ ഗീതത്തിനോപ്പം പൊതുസമ്മേളനം ആരംഭിക്കും എസ്.എന്‍.ഡി.പി യോഗം യു.എ.ഇ ചെയര്മാന് എം.കെ രാജന് പൊതുയോഗത്തില്‍ അധ്യക്ഷത വഹിക്കും.
മുഖ്യാതിതികളായി ശിവഗിരി മഠം ട്രഷറര്‍ ബ്രഹ്മശ്രീ സ്വാമി ശാരദാനന്ദയും ആലുവ അദ്വൈതാശ്രമം മടാധിപതി സ്വാമി ശിവസ്വരൂപാനന്ദയും പങ്കെടുക്കും. തീര്‍ഥാടന ലക്ഷ്യങ്ങളെ കുറിച്ച് സ്വാമിമാര്‍ പ്രഭാഷണം നടത്തും. കേരള മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍, എസ്.എഫ്.സി ഗ്രൂപ്പ് ചെയർമാൻ കെ.മുരളീധരൻ, യോഗം യു.എ.ഇ ചെയർമാൻ വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, സെക്രട്ടറി കെ.എസ്. വാചസ്പതി, ഫൈനാൻസ് കൺവീനർ ജെ.ആർ.സി. ബാബു, യൂത്ത് വിങ് വൈസ് ചെയർമാൻ സാജൻ സത്യ, വനിതാ വിഭാഗം കൺവീനർ ഉഷാ ശിവദാസൻ, ശിവദാസന്‍ പൂവാര്‍, ഷൈന്‍ കെ. ദാസ് തുടങ്ങി നിരവധിപേർ ചടങ്ങില്‍ പങ്കെടുക്കും. പൊതുസമ്മേളാനന്തരം രണ്ട് മണിക്ക് ആരംഭിക്കുന്ന കലാപരിപാടികള്‍ വൈകീട്ട് ആറുവരെ തുടരും. തുടര്‍ന്ന് വിളക്ക് പൂജ, വൈകീട്ട് ഏഴരക്ക് കൊടിയിറക്കം. എന്നിവ നടക്കും. രാവിലെയും ഉച്ചക്കും ഗുരുപ്രസാദമായി ഭക്ഷണ വിതരണവും നടക്കും. വിവിധ എമിരേറ്റുകളിലായി നടന്നു വന്നിരുന്ന കലാസാംസ്കാരിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണവും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.