എല്ലാ ആഘോഷങ്ങളെയും ഹൃദയത്തിൽ സ്വീകരിക്കലാണ് പ്രവാസി മലയാളികളുടെ രീതി. ഓണവും ക്രിസ്തുമസും പെരുന്നാളും വിഷുവുമെല്ലാം അടിച്ചുപൊളിച്ച് ആഘോഷിക്കും. സാമൂഹിക മാധ്യമങ്ങളുടെ വരവോടെ 'ആക്ച്വൽ' ആഘോഷം പോലെ 'വെർച്വൽ' ആഘോഷവും പ്രവാസി മലയാളികൾക്ക് പ്രധാനമാണ്. ഫേസ്ബുക്കിലും യൂട്യൂബിലും ഇൻസ്റ്റയിലും ടിക്ടോക്കിലും ഒക്കെയായി ആഘോഷദിവസങ്ങളിൽ ഒരു പോസ്റ്റെങ്കിലും ഇടാത്തവർ കുറവായിരിക്കും. ദുബൈയിലെ തങ്ങളുടെ ആഘോഷം പകർത്തി ലോകത്തിന് എത്തിച്ചുനൽകുന്ന സോഷ്യൽ മീഡിയ താരങ്ങളിൽ മലയാളിക്ക് സുപരിചിതരായ രണ്ട് പേരാണ് അശ്വിനും അമ്മുവും. ഇവരുടെ Travel Kicks Aswin എന്ന യൂട്യൂബ് ചാനലിലൂടെ ദുബൈയിലെ ആഘോഷങ്ങളെല്ലാം മലയാളികളിലേക്ക് എത്താറുണ്ട്.
യാത്ര അടിസ്ഥാനമാക്കിയാണ് A fun journey through our life എന്ന ടാഗ്ലൈനിൽ ചാനൽ ആരംഭിച്ചത്. ധാരാളം യാത്ര ചെയ്യാറുള്ള ഇരുവരും 2019ൽ നടത്തിയ ജോർജിയ യാത്രയാണ് നിമിത്തമായത്. യാത്രക്കിടയിൽ പകർത്തിയ വിഡിയോസ് ഉപയോഗിച്ച് ചാനൽ തുടങ്ങാമെന്ന ആശയം കൂട്ടുകാരാണ് പങ്കുവെച്ചത്. ആദ്യ വിഡിയോ തന്നെ സ്വീകരിക്കപ്പെട്ടപ്പോൾ യാത്ര, ലൈഫ് സ്റ്റൈൽ വിഡിയോകൾ കൂടുതൽ ചെയ്യാൻ പ്രചോദനമായി. പിന്നീട് സമയം കിട്ടുേമ്പാഴെല്ലാം വിഡിയോസ് ചെയ്തു. പതിയെപ്പതിയെ കാഴ്ചക്കാരും സബ്സ്ക്രൈബേഴ്സും കൂടി. സ്നേഹവും സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് വ്ലോഗിങ് ചെയ്യുന്നതെന്ന് ഇരുവരും പറയുന്നു.
ചാനൽ തുടങ്ങി രണ്ടുവർഷത്തിനകം തന്നെ നാലുകോടിയിലേറെ കാഴ്ചക്കാരെ ആകർഷിക്കാൻ കഴിഞ്ഞു. കുടുംബജീവിതത്തിലെ കൊച്ചുകൊച്ചു തമാശകളും അനുഭവങ്ങളും മുതൽ ആഘോഷങ്ങളും റമദാൻ വ്രതവുമെല്ലാം ഇതിനകം ഉള്ളടക്കമായി വന്നിട്ടുണ്ട്. ദുബൈയിലെ കഴിഞ്ഞ രണ്ട് വർഷത്തെ ഇവരുടെ ഓണാഘോഷം പ്രേക്ഷകർ കണ്ടതാണ്. കോവിഡിനിടയിൽ കഴിഞ്ഞ വർഷം ഇരുവരും മാത്രമായാണ് ആഘോഷിച്ചതെങ്കിൽ, ഇത്തവണ കൂട്ടുകാർക്കൊപ്പം ഗ്രാൻഡായി കൊണ്ടാനാണ് തീരുമാനം. തിരുവോണത്തിന് മുമ്പ് തന്നെ ഇത്തവണ യൂടൂബ് ഓണം Travel Kicks Aswin ചാനലിൽ റിലീസാകും. 2010മുതൽ ദുബൈയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി അശ്വിന് കൂട്ടായി എറണാകുളംകാരി ജിനിത എന്ന അമ്മു വരുന്നത് 2014ഓടെയാണ്. ലോകം മുഴുവൻ സ്നേഹം നിറയട്ടെ എന്നാശിക്കുന്ന ഈ ദമ്പതികൾ, ലോക മലയാളികൾക്ക് സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.