ഷാർജ: ലോകത്തെ മുൻനിര വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ്.ഡി.ഐ ഫോറത്തി െൻറ അഞ്ചാം പതിപ്പിന് ഷാർജയിൽ തുടക്കമായി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയ ുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
യു.എ.ഇ ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി ആമുഖപ്രഭാഷണം നടത്തി. ഷുറൂഖ് എക്സിക്യൂട്ടിവ് ചെയർമാ ൻ മർവാൻ അൽ സർക്കാൽ, ഗൂഗ്ൾ എ.എക്സിെൻറ മുൻ ചീഫ് ബിസിനസ് ഓഫിസറും എഴുത്തുകാരനുമായ മോ ഗൗതത്ത് എന്നിവർ സംബന്ധിച്ചു. ആഗോള സാമ്പത്തികമേഖല പ്രതിസന്ധികൾ നേരിടുമ്പോഴും യു.എ.ഇ സമ്പദ്ഘടന കൈവരിച്ച വളർച്ചയിലേക്ക് വെളിച്ചംവീശിയാണ് ‘വിദേശ നിക്ഷേപത്തിെൻറ ഭാവിസാധ്യതകൾ’ എന്ന പ്രമേയത്തിലൊരുക്കിയ ഷാർജ വിദേശ നിക്ഷേപ ഫോറത്തിന് ഷാർജ ജവാഹിർ കൺെവൻഷൻ സെൻററിൽ സമാരംഭമായത്.
വിദേശ നിക്ഷേപ കാര്യക്ഷമതയുടെ കാര്യത്തിൽ ഏഷ്യയിൽ രണ്ടാമതും ലോകത്ത് 27ാം സ്ഥാനത്തുമാണ് യു.എ.ഇ. 2018ലെ എഫ്.ഡി.ഐ നിയമം ഈ വളർച്ചയുടെ ആക്കംകൂട്ടുന്നുണ്ട്. പുതിയ റെസിഡൻസി നിയമവും ഗോൾഡൻ കാർഡ് സംവിധാനവുമെല്ലാം വിദേശനിക്ഷേപത്തെ സഹായിക്കുന്ന ഘടകങ്ങളാണെന്നും ധനമന്ത്രി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.
ശുറൂഖ് എക്സിക്യൂട്ടിവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ, ഇൻവെസ്റ്റ് ഇൻ ഷാർജ സി.ഇ.ഒ മുഹമ്മദ് ജുമാ അൽ മുഷറഖ് എന്നിവർ സംസാരിച്ചു. ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീസോണും ഇൻവെസ്റ്റ് ഇൻ ഷാർജയും തമ്മിലെ ധാരണപത്രം ഒപ്പു വെക്കുന്നതിനും ഷാർജ എഫ്.ഡി.ഐ ഫോറം വേദിയായി. ശുറൂഖ് എക്സിക്യൂട്ടിവ് ചെയർമാൻ മർവാൻ അൽ സർക്കാലിെൻറയും ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് അൽ അംറിയുടെയും സാന്നിധ്യത്തിലാണ് ധാരണപത്രം ഒപ്പുവെച്ചത്.
യു.എ.ഇ ധനകാര്യ മന്ത്രാലയത്തിെൻറ പിന്തുണയോടെ ഷാർജ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയുടെ (ശുറൂഖ്) കീഴിൽ പ്രവർത്തിക്കുന്ന ഷാർജ എഫ്.ഡി.ഐ ഓഫിസാണ് (ഇൻവെസ്റ്റ് ഇൻ ഷാർജ) വിദേശനിക്ഷേപ ഫോറം സംഘടിപ്പിക്കുന്നത്. ഷാർജ ജവാഹർ കൺവെൻഷൻ സെൻററിൽ ഫോറം ചൊവ്വാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.