ഷാർജ: നഗരത്തിെൻറ മോടിക്ക് മങ്ങലേൽപിച്ച് വഴിയരികിലും മറ്റും പൊടിപിടിച്ചുകിടക്കുന്ന വാഹനങ്ങൾ നീക്കംചെയ്യാൻ തുടങ്ങിയതായി നഗരസഭ അറിയിച്ചു. 2021 പകുതിയിൽ 3911 വാഹനങ്ങളാണ് നീക്കംചെയ്തത്. ചില വാഹന ഉടമകൾക്ക് ജപ്തി തടയുന്നതിന് അവരുടെ കാറുകൾ വൃത്തിയാക്കാൻ മുന്നറിയിപ്പ് നൽകിയിരുെന്നങ്കിലും പാലിച്ചില്ല. ലൈസൻസ് പ്ലേറ്റില്ലാത്ത വാഹനങ്ങളും ഇൻസ്പെക്ടർമാർ പിടിച്ചെടുക്കുന്നുണ്ട്. വാഹനങ്ങൾ വൃത്തിയാക്കാതെ അവഗണിക്കുക, അഴുക്കുചാലുകൾക്ക് സമീപത്തും തെരുവുകളിലും ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ നിരുത്സാഹപ്പെടുത്താൻ മുനിസിപ്പാലിറ്റി പതിവായി ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. പിഴയും ജപ്തിയും ഒഴിവാക്കാൻ താമസക്കാർ അവരുടെ വാഹനങ്ങൾ ശ്രദ്ധിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും നഗരസഭയിലെ ശുചിത്വ നിയന്ത്രണ വിഭാഗം മേധാവി മുഹമ്മദ് അൽ കാബി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.