ദുബൈ: എമിറേറ്റിലെ വാഹന ഡ്രൈവിങ് ടെസ്റ്റുകൾ ഇനി കൂടുതൽ സ്മാർട്ട് ആവുന്നു. അതിനാ യി സ്മാർട് ട്രാക്ക് സംവിധാനം റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ദുബൈയിൽ ആരംഭിച്ചു. ലോക ത്തെ ഏറ്റവും സ്മാർട്ട് നഗരം എന്ന ലക്ഷത്തിലേക്ക് കുതിക്കുന്ന ദുബൈയുടെ സുപ്രധാന മുന്നേറ്റമാണ് ഫോർത് ഇൻഡസ്ട്രിയൽ റെവലൂഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സ്മാർട് ട്രാക്ക് സംവിധാനമെന്ന് ഉദ്ഘാടന ചടങ്ങിൽ ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അബ്ദുല്ല അൽ അലി പറഞ്ഞു. ഡ്രൈവേഴ്സ് ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ കറഫ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.
വാഹനമോടിക്കുന്നയാളുടെ മികവ് വിലയിരുത്താൻ ഉദ്യോഗസ്ഥൻ വേണ്ട എന്നതാണ് സ്മാർട് ട്രാക്കിെൻറ മുഖ്യ സവിശേഷത. വാഹനത്തിൽ സ്ഥാപിച്ച അത്യാധുനിക ക്യാമറകൾ, സെൻസറുകൾ എന്നിവ മികവുകളും കുറവുകളും കണ്ടെത്തി വിജയ പരാജയങ്ങൾ നിശ്ചയിക്കും. പരിശോധകനുണ്ടാകാവുന്ന സ്വാഭാവികമായ പിഴവുകൾ ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകമാകും. 15 യാർഡുകളിൽ ഈ സംവിധാനം നിലവിൽ വന്നു. ലൈസൻസ് കിട്ടാനുള്ള മൂന്നു ടെസ്റ്റുകളിൽ രണ്ടാമത്തേതാണ് യാർഡ് ടെസ്റ്റ്. സിഗ്നലിനെക്കുറിച്ചും മറ്റുമുള്ള പ്രായോഗിക പരിജ്ഞാനം വിലയിരുത്തുന്നതാണ് ആദ്യത്തേത്. പാർക്കിങ്ങിലെയടക്കം മികവു പരിശോധിക്കാനുള്ളതാണ് യാർഡ് ടെസ്റ്റ്. റോഡിനു സമാന്തരമായ വാഹന പാർക്കിങ്, 60 ഡിഗ്രി െചരിഞ്ഞുള്ള സൈഡ് പാർക്കിങ്, ഗാരേജ് പാർക്കിങ്, കയറ്റത്തിൽ വാഹനം നിർത്തിയശേഷം ഒാടിക്കൽ, പെട്ടെന്നുള്ള ബ്രേക്കിങ് എന്നീ 5 കാര്യങ്ങളാണ് യാർഡ് ടെസ്റ്റിൽ പരിശോധിക്കുക. ഏറ്റവും ഒടുവിലത്തേതാണ് റോഡ് ടെസ്റ്റ്. ഇതും വിജയിച്ചാലേ ലൈസൻസ് കിട്ടൂ.
വാഹനത്തിനുള്ളിൽ ഒരു ക്യാമറയും 20 സെൻസറുകളുമുണ്ടാകും. വാഹനത്തിനു പുറത്ത് 4 ക്യാമറകളും യാർഡിൽ 5 ക്യാമറകളും ഉണ്ടാകും. വാഹനമോടിക്കുന്നയാളുടെ ഒാരോ ചലനവും സൂക്ഷ്മമായി വിലയിരുത്തും. സേഫ്റ്റി ബെൽറ്റ് ഇട്ടിട്ടുണ്ടോ, എത്ര തവണ ബ്രേക്ക് ഉപയോഗിച്ചു, സൈഡ് മിററുകളിൽ നോക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. എല്ലാ കാര്യങ്ങളും സമഗ്രമായി വിലയിരുത്തി ഫലം രേഖപ്പെടുത്തും. ടെസ്റ്റിങ് യാർഡിലെ കൺട്രോൾ ടവറിലെ സ്ക്രീനിൽ ആർടിഎ ഉദ്യോഗസ്ഥന് എല്ലാം കാണാനാകും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനമെന്ന് അബ്ദുല്ല അൽ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.