അബൂദബി: ചലച്ചിത്രങ്ങൾ, പുസ്തകങ്ങൾ, വിഡിയോകൾ, ഇലക്ട്രോണിക്സ് ഗെയിമുകൾ എന്നിവക്ക് ഉപഭോക്താക്കളുടെ പ്രായത്തിെൻറ അടിസ്ഥാനത്തിൽ റേറ്റിങ് സംവിധാനം. അനുയോജ്യമല്ലാത്തതും ദ്രോഹകരവുമായ കലാസൃഷ്ടികളിൽനിന്ന് കുട്ടികളെ പരിരക്ഷിക്കുകയും യു.എ.ഇ സമൂഹത്തിെൻറ മൂല്യങ്ങളും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അബൂദബി നാഷനൽ മീഡിയ കൗൺസിലാണ് (എൻ.എം.സി) ചൊവ്വാഴ്ച റേറ്റിങ് സംവിധാനം പ്രഖ്യാപിച്ചത്.ഇതു പ്രകാരം ചലച്ചിത്രങ്ങൾ, പുസ്തകങ്ങൾ, വിഡിയോകൾ, ഇലക്ട്രോണിക്സ് ഗെയിമുകൾ മറ്റു മാധ്യമ ഉള്ളടക്കങ്ങൾ എന്നിവയിൽ ഇനി മുതൽ റേറ്റിങ് പ്രദർശിപ്പിച്ചിരിക്കണം.
പൊതുവായി എല്ലാവർക്കും വീക്ഷിക്കാവുന്ന ചലച്ചിത്രങ്ങൾക്കും വിഡിയോകൾക്കും ‘ജി’ റേറ്റിങ് ആണ് നൽകുക. പി.ജി, പി.ജി^13, പി.ജി^15, പി.ജി^15+, പി.ജി^18+ എന്നിവയാണ് മറ്റു റേറ്റിങ്ങുകൾ. എക്സ്ബോക്സ്, പ്ലേ സ്റ്റേഷൻ, നിൻറേൻാ, പേഴ്സനൽ കമ്പ്യൂട്ടർ, ഒാൺലൈൻ പ്ലാറ്റ്ഫോം, മൊബൈൽ ഫോൺ എന്നിവയിലെ വിഡിയോ ഗെിമുകൾക്കെല്ലാം റേറ്റിങ് പ്രദർശിപ്പിക്കണം. 3, 7, 12, 16, 18, 21 എന്നിവ കൂടി ഉൾക്കൊള്ളുന്നതാണ് വീഡിയോ ഗെയിം റേറ്റുകൾ.
പുസ്തകങ്ങൾ, കോമിക് പുസ്തകങ്ങൾ, നോവലുകൾ എന്നിവ എല്ലാ പ്രായക്കാർക്കും വായിക്കാവുന്നതാണെങ്കിൽ ‘ഇ’ എന്നാണ് രേഖപ്പെടുത്തേണ്ടത്. 3^5, 6^9, 10^12, 13+, 17+, 21+ എന്നിവയാണ് ഇവയുടെ മറ്റു റേറ്റിങ്ങുകൾ.
തിയറ്ററുകൾ, പൊതു വായനശാലകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ എൻ.എം.സി ഇൗ സംവിധാനം നേരത്തെ കൊണ്ടുവന്നിട്ടുണ്ട്. പ്രായത്തിന് അനുസരിച്ച വർഗീകരണ സംവിധാനത്തെ കുറിച്ച് മാധ്യമ കമ്പനികൾക്കും ജീവനക്കാർക്കും കൗൺസിൽ ബോധവത്കരണം നടത്തിവരികയാണ്.സന്തുലിതത്വവും ഉത്തരവാദിത്തവുമുള്ള മാധ്യമ ഉള്ളടക്കം ഉറപ്പുവരുത്തുന്നതിനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ സൃഷ്ടികളുടെ ദോഷഫലങ്ങളിൽനിന്ന് സംരക്ഷിക്കാനും ഇൗ നടപടി മൂലം സാധിക്കുമെന്ന് എം.എം.സിയിലെ മാധ്യമവിഭാഗ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റാശിദ് ആൽ നുെഎമി പറഞ്ഞു. രാജ്യത്ത് മാധ്യമ ലൈസൻസോടു കൂടി പ്രവർത്തിക്കുന്നവർ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലെ ഉള്ളടക്കങ്ങൾ സമൂഹത്തിെൻറ മൂല്യത്തിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്ന പ്രത്യേക അടയാളങ്ങളിലൂടെ തരംതിരിക്കണം. പ്രായത്തിന് അനുചിതമായ ഉള്ളടക്കങ്ങളിൽനിന്ന് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുകയും ശരിയായവ തെരഞ്ഞെടുക്കാൻ അവരെ സഹായിക്കുകയുമാണ് സംവിധാനത്തിെൻറ പ്രധാന ലക്ഷ്യമെന്ന് ഡോ. റാശിദ് ആൽ നുെഎമി വ്യക്തമാക്കി. മാധ്യമങ്ങൾക്കിടയിൽ ഇൗ വർഗീകരണ സംവിധാനത്തെ കുറിച്ച് ബോധവത്കരണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.