അൽഐൻ: പത്തു ദിവസമായി തെരുവിൽ ഉറങ്ങിയ പഞ്ചാബ് സ്വദേശിക്ക് തണലൊരുക്കി പ്രവാസി ഇന്ത്യ. ജലന്ദറുകാരൻ സത്നാംസിങാണ് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ദുരിതത്തിലായത്. മുൻപ് പ്രവാസം നയിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്ന ഇദ്ദേഹം പത്തു വർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ കൊല്ലമാണ് വീണ്ടും ജോലിക്കായി പ്രവാസിയാവുന്നത്.
അബൂദബിയിലെ റിക്രൂട്ട്മെൻറ് കമ്പനിക്കു കീഴിൽ നിർമാണ ജോലി ചെയ്തു വരുന്നതിനിടെ കോവിഡ് പ്രതിസന്ധി വന്നുപെട്ടു. ജോലി നഷ്ടപ്പെട്ടു. ജീവിതം വഴിമുട്ടിയ ഇദ്ദേഹം കഴിഞ്ഞ മൂന്ന് മാസമായി പലയിടത്തായി കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ ആരോ ഒരാഴ്ച്ച ജോലി ചെയ്യിപ്പിച്ച് വെറും 120 ദിർഹം മാത്രം പ്രതിഫലം നൽകി പറ്റിക്കുകയും ചെയ്തു. ഈ കൊടും ചൂടിൽ രാത്രിയും പകലും ഒരു മര ബെഞ്ചിലാണ് കഴിഞ്ഞുപോന്നത്. സ്വന്തം മൊബൈൽ വിറ്റാണ് ഭക്ഷണത്തിനുള്ള പണം കണ്ടെത്തിയത്.
കഷ്ടത കണ്ടറിഞ്ഞ അൽ ഐൻ ജനറൽ ട്രാസ്പോർട്ട് ബസ് ഡ്രൈവർ സൈനുദ്ധീൻ മേലേപ്പുറത്ത് ഇദ്ദേഹത്തെ അൽെഎനിലെ പ്രവാസി ഇന്ത്യ പ്രവർത്തകരുമായി ബന്ധപ്പെടുത്തുകയായിരുന്നു. അവർ ഉടൻ തന്നെ താമസവും ഭക്ഷണവും ഒരുക്കി ഏറ്റെടുത്തു.
അമ്മയും ഭാര്യയും ഏഴും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളും ഉള്ള ഇദ്ദേഹത്തിന് എത്രയും പെെട്ടന്ന് വീടണയാനാണ് ആഗ്രഹം. അടുത്ത ദിവസം തന്നെ ടിക്കറ്റ് തരപ്പെടുത്തി അദ്ദേഹത്തിന് നാട്ടിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് അൽഐൻ പ്രവാസി ഇന്ത്യ ഭാരവാഹികളായ ജാബിർ മാടമ്പാട്ട്, നജ്മുദ്ദീൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.