ദുബൈ: പാരാ പവർലിഫ്റ്റിങ് ലോകകപ്പ്  മത്സര വേദിയിൽ ഭാരദ്വഹനം നടത്തവെ സക്കീനാ ഖാത്തൂനിെൻറ മനസ് കനം കൊണ്ടത് ലോഹപ്ലേറ്റുകളുടെ ഭാരം െകാണ്ടല്ല, അവഗണിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച അധികൃതരുടെ ക്രൂരതയോർത്താണ്.  ഒാർമയുണ്ടോ സക്കീന ഖാത്തൂൻ എന്ന പവർ ലിഫ്റ്ററെ?  ഒന്നാം വയസിൽ പോളിയോ ബാധിച്ച് കാലുകൾക്ക് സ്വാധീനം നഷ്ടമായിട്ടും തോറ്റു കൊടുക്കാൻ കൂട്ടാക്കാതെ വെല്ലുവിളികളെ നേരിടാനുറച്ചിറങ്ങിയ പോരാളിയെ? 2014 ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ കായിക പ്രതിഭയെ  കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഏക ഇന്ത്യൻ പാരാ അത്ലറ്റാണ് സക്കീന. പക്ഷെ ഇൗ വർഷം ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ  നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനയക്കുന്ന ടീമിൽ നിന്ന് സക്കീനയെ ബോധപൂർവം തഴഞ്ഞു.

ആൺകോയ്മ അരങ്ങുവാഴുന്ന ഇന്ത്യൻ കായിക അതോറിറ്റി  നാമനിർദേശം ചെയ്തത് നാല് പുരുഷ പാരാഅത്ലറ്റുകളെ മാത്രം. അവസാന ശ്വാസം വരെ പോരാടുമെന്നും വേണ്ടി വന്നാൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനത്തിനു മുന്നിൽ ചെന്ന് ജീവനൊടുക്കുമെന്നും പ്രഖ്യാപിക്കേണ്ടി വന്നു ഇൗ താരത്തിന്.  ഇതുകേട്ട് വിരണ്ടു പോയ ഇന്ത്യൻ കായിക അസോസിയേഷനുകൾ ന്യായീകരണങ്ങളുമായി ഇറങ്ങി. കോമൺ വെൽത്ത് ഗെയിംസ് ഫെഡറേഷനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും സക്കീനയെ മത്സരത്തിൽ ഉൾപ്പെടുത്താൻ സന്നദ്ധത അറിയിച്ചും രംഗത്തു വന്നു. എന്തും നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ലോക കപ്പ് മത്സരത്തിൽ പെങ്കടുക്കാൻ ദുബൈക്ക് വണ്ടി കയറിയ സക്കീന ഇന്നലെ ഉഗ്രൻ മറുപടി നൽകി. 45 കിലോ വിഭാഗത്തിൽ ആകെ 80 കിലോ ഉയർത്തി വെള്ളിമെഡൽ നേടിക്കൊണ്ട്. അതിനു പിന്നാലെ സക്കീനയെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി അധികൃതർ പ്രായശ്ചിത്വവും ചെയ്തു. 

കായിക മേഖലയിൽ തെൻറ ജീവിതം പൂർണമായി സമർപ്പിച്ചിട്ടും അവഗണിക്കപ്പെട്ടപ്പോൾ അതിലും ഭേദം മരണമാണെന്ന് തോന്നിയെന്നും ദുബൈയിൽ നേടിയ വിജയം തെൻറ പ്രയത്നങ്ങൾക്ക് ദൈവം നൽകിയ പ്രതിഫലമാണെന്നും സക്കീന ഗൾഫ് മാധ്യമത്തോടു പറഞ്ഞു.  കോച്ചും ബംഗളുരു സായിയിലെ ഇൻസ്ട്രക്ടറുമായ ഫർമാൻ ബാഷയുടെ പ്രചോദനമാണ് നേട്ടത്തിനു പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.  പുരുഷ വിഭാഗത്തിൽ മത്സരത്തിനിറങ്ങിയ ഫർമാൻ ബാഷയും വെള്ളി മെഡൽ നേടി. ഇത്രമാത്രം ആത്മാർപ്പണം ചെയ്യുന്ന അത്ലറ്റുകൾ കുറവാണെന്നും സക്കീനയോടു കാണിച്ച വലിയ തെറ്റ് തിരുത്താൻ ദുബൈയിലെ വിജയം അസോസിയേഷനെ പ്രേരിപ്പിച്ചത് സേന്താഷകരമാണെന്നും ഫർമാൻ ബാഷ അഭിപ്രായപ്പെട്ടു.  ബംഗാൾ സ്വദേശിയായ സക്കീന എട്ടുവർഷമായി കർണാടകയിലാണ് പരിശീലനം നേടുന്നത്. അന്താരാഷ്ട്ര കായിക മേളകളിൽ മെഡൽ നേടുന്ന താരങ്ങൾക്കെല്ലാം ജോലി ലഭിക്കുേമ്പാൾ ചരിത്ര നേട്ടം കൈവരിച്ച ഇൗ യുവതി ഇപ്പോഴും തൊഴിൽ രഹിതയായി തുടരുന്നുവെങ്കിൽ വൈകല്യം സക്കീനയുടെ കാലുകൾക്കല്ല നമ്മുടെ കായിക ബോധത്തിനാണ്.

Tags:    
News Summary - para powerlifting world cup uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.