ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന 19ാമത് അന്താരാഷ്ട്ര ഇസ്ലാമിക് കോൺ ഫറൻസ് വ്യാഴാഴ്ച സമാപിക്കും. മുൻതദ അൽ ഇസ്ലാമി തലവൻ ഡോ. മാജിദ് അബ്ദുല്ല ബുഷുലൈബി മറ്റു വിവിധ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കും. ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വ്യത്യസ്ത ചർച്ചകളും വിശകലനങ്ങളും കൊണ്ട് കോൺഫറൻസ് സജീവമായിരുന്നു. അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് ഫത്വ ബോർഡ് മേധാവി ഡോ. ഉസാമ ഹാഷിം ഹദീദി, ഡോ. ഹിഷാം അബ്ദുൽ അസീസ് അലി, പ്രഫ. ഖലീഫ ബാബാകർ, ഡോ. അലി അബ്ദുൽ അസീസ് സായൂർ, ഡോ. ഇയാദ് അൽ ഖുബൈസി, പ്രശസ്ത ഖുർആൻ പണ്ഡിതൻ ഡോ. അയ്മൻ റുഷ്ദി സുവൈദ് തുടങ്ങി ലോകപ്രശസ്ത പണ്ഡിതരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
കാരന്തൂർ ജാമിഅ മർകസിലെ ശരീഅ വകുപ്പിലെ അസി. പ്രഫസറും പ്രമുഖ പണ്ഡിതനുമായ മുഹമ്മദ് അബൂബക്കർ കൗസർ സഖാഫിയുടെ നേതൃത്വത്തിൽ കാരന്തൂർ മർകസ്, മലപ്പുറം ജാമിഅ മഅ്ദിൻ, ജാമിഅ സഅദിയ്യ കാസർഗോഡ്, ജാമിഅ അൽമഖർ കണ്ണൂർ, സിറാജുൽ ഹുദാ കുറ്റ്യാടി, ജാമിഅ ഹസനിയ്യ പാലക്കാട്, ഐ.സി.എസ് ദാറുൽ ഹികം മഞ്ഞപ്പറ്റ തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലെ ഇരുപത് യുവ പണ്ഡിത പ്രതിഭകൾ പങ്കെടുത്തു. ഇസ്ലാമിലെ സഹിഷ്ണുതാ ആശയ തലങ്ങൾ, പ്രാചീന സിവിലൈസേഷനുകൾ, ഇസ്ലാമും ബഹുസ്വരതയും തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുത്ത സെമിനാറുകളും സമ്മേളനത്തോടനുബന്ധിച്ചു നടന്നുവെന്ന് മുൻതദ ഇന്ത്യൻ കോർഡിനേറ്ററും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഡോ. അബ്ദുന്നാസിർ വാണിയമ്പലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.