ദുബൈ: യു.എ.ഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കോഴിക്കോട് തിരുവള്ളൂർ മുഹമ്മദ് മഅ്‌റൂഫ് 23 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാടണയുന്നു. 1997 മേയ് 31നാണ് ജോലി ആവശ്യാർഥം ദുബൈയിൽ എത്തുന്നത്. സഹോദരീ ഭർത്താവിെൻറ ഉടമസ്ഥതയിലുള്ള ഹമദ് ബിൻ യൽവാൻ ടൈപ്പിങ് സെൻററിൽ ടൈപ്പിസ്റ്റ് ആയി ജോലി ആരംഭിച്ച അദ്ദേഹം അൽ നബൂദ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള അൽ സാഹിൽ കോൺട്രാക്ടിങ് കമ്പനിയിലെ പി.ആർ.ഒ അസിസ്റ്റൻറ് ജോലി അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
പി.ഡി.പിയുടെ പ്രവാസി സംഘടനയായ പി.സി.എഫ് കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി, ദുബൈ പി.സി.എഫ് സെക്രട്ടറി, പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അബ്ദുൽ നാസർ മഅ്‌ദനി രണ്ടു പതിറ്റാണ്ടിലേറെയായി അനുഭവിക്കുന്ന നീതിനിഷേധവും മനുഷ്യാവകാശ ലംഘനവും പ്രവാസലോകത്ത് മാസങ്ങൾ നീണ്ടുനിന്ന കാമ്പയിനുകളിലൂടെ സജീവ ചർച്ചയാക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. കോവിഡ് മഹാമാരി പിടിച്ചുലച്ച ആദ്യഘട്ടങ്ങളിൽ പി.സി.എഫ് നേതൃത്വത്തിൽ സഹായങ്ങൾ എത്തിച്ചു. പി.ഡി.പിയുടെ സോഷ്യൽ മീഡിയവിങ്ങിെൻറ പ്രധാന ചുമതല വഹിക്കുന്ന ഇദ്ദേഹം എം.എം. തിരുവള്ളൂർ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. യു.എ.ഇയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം ന്യൂസ് പത്രത്തിലും മറ്റും തുടക്കത്തിൽ ലേഖനം എഴുതിയിരുന്നു.
കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ മുഹമ്മദ് മഅ്‌റൂഫ് ദലിത് പിന്നാക്ക ന്യൂനപക്ഷ ഐക്യനിര ലക്ഷ്യമിട്ട്, ബാബരി മസ്ജിദിെൻറ തകർച്ചക്ക് ശേഷം പി.ഡി.പിയിലേക്ക് മാറുകയായിരുന്നു. വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് മഅ്‌റൂഫിന് കഴിഞ്ഞദിവസം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ദുബൈയിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.