എം.എ. യൂസുഫലി

വിപണി സജീവമാകും -എം.എ. യൂസുഫലി

ദുബൈ: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തിക്കുന്നതും സാധാരണക്കാർക്ക് സാമ്പത്തിക നേട്ടം നൽകുന്നതുമാണെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി.

ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനും വഴിയൊരുക്കും. ചെറുകിട ഇടത്തരം സംരംഭകർക്കും സ്റ്റാർട്ടപ് മേഖലക്കും കൂടുതൽ അവസരങ്ങൾ തുറക്കുന്നതാണ് ബജറ്റ്. പ്രാദേശിക ഉൽപാദനം വർധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങൾ വഴിയൊരുക്കും.

വനിത സംരംഭകർക്കും കർഷകർക്കും മികച്ച പിന്തുണ നൽകുന്നത് കൂടിയാണ് കേന്ദ്രബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷൻ പ്രഖ്യാപനം രാജ്യത്തിന്‍റെ കയറ്റുമതി മേഖലയിൽ പുതിയ ഊർജം നൽകും.

കളിപ്പാട്ട മേഖലയെ ഗ്ലോബൽ ഹബ് ആക്കുമെന്ന പ്രഖ്യാപനം തദ്ദേശീയ കളിപ്പാട്ട നിർമാണമേഖലയെ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനും കൂടുതൽ നിക്ഷേപമെത്തുന്നതിനും ഉപകരിക്കും. 2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി ആകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് വേഗം പകരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ -എം.എ. യൂസുഫലി പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - M. A. Yusuff Ali about union budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.