അജ്മാന്: ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞു നല്കിയ കേസില്‍ തൊഴിലാളിക്ക് ആനുകൂല്യം നല്കാന് വിധി. യു.എ.ഇയിലെ പല എമിറേറ്റുകളിലും ബ്രാഞ്ചുകളുള്ള കമ്പനിയില്‍ നിരവധി വർഷം ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്ത പഞ്ചാബ് സ്വദേശിക്കാണ് കോടതി വിധി ആശ്വാസമായത്. കീഴ് കോടതി വിധി അപ്പീല്‍കോടതി ശരിവെക്കുകയായിരുന്നു. ഇദ്ദേഹത്തിന് 2.29 ലക്ഷം ദിർഹമും കോടതി ചെലവും നഷ്ടപരിഹാരമായി ലഭിക്കും.
ചെലവ് ചുരുക്കലിന്റെ ഭാഗമായി കമ്പനി ഇദ്ദേഹത്തെയും പിരിച്ചു വിടുകയായിരുന്നു. അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ എല്ലാം ലഭിച്ചു എന്ന് കാന്സലേഷന് പേപ്പറില്‍ ഒപ്പിട്ട് വാങ്ങി വിസ കാന്‍സല്‍ ചെയ്ത് ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയ ഇദ്ദേഹം തന്റെ അവകാശങ്ങള്‍ക്കായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്നു. എന്നാല്‍, കമ്പനി അധികൃതര്‍ ഒന്നും നല്‍കാതെ കേസിന് പോകേണ്ട നിയമപ്രകാരമുള്ള ഒരു വര്‍ഷ കാലാവധി കഴിയുംവരെ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇതോടെ പഞ്ചാബ് സ്വദേശി കേസിന് പോവുകയായിരുന്നു. തുടർന്ന് ഫ്രാന് ഗള്‍ഫ് അഡ്വക്കേറ്റ്സിലെ അഡ്വ. യു.സി. അബ്ദുല്ല, ഈസ അനീസ്, അഡ്വ. മുഹമ്മദ് ഫാസിൽ എന്നിവർ മുഖേന ലേബർ കേസ് ഫയൽ ചെയ്യുകയായിരുന്നു. എന്നാല്‍, കേസ് കാലഹരണപ്പെട്ടെന്നും വിസ റദ്ദാക്കുന്ന പേപ്പറില്‍ ഒപ്പിട്ടിട്ടുണ്ടെന്നും കമ്പനി മറുവാദം ഉന്നയിക്കുകയായിരുന്നു. തരാനുള്ള സംഖ്യ നല്‍കാമെന്ന് കാണിച്ച് കമ്പനി നല്കിയ ഇ മെയില്‍ രേഖകള്‍ തൊഴിലാളിക്ക് വേണ്ടി കോടതിയില്‍ ഹാജരാക്കി. ഹാജരാക്കിയ മെയിലിന്റെ തീയതി മുതലാണ് കാലാവധി കണക്കാക്കുകയെന്നും സംഖ്യ കൈപ്പറ്റിയതിന്റെ രേഖകളൊന്നും കമ്പനി അധികൃതര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നുമുള്ള ഹരജിക്കാരന്റെ വാദം കോടതി ശരിവെച്ചു. ഇതേത്തുടര്‍ന്ന് തൊഴിലാളിക്ക് നഷ്ടപരിഹാരം നല്കാന് അപ്പീല്‍ കോടതി ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.