ദുബൈ: നിയമലംഘനം നടത്തിയ ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) റദ്ദാക്കി. അബൂദബിയിൽ പ്രവർത്തിക്കുന്ന അൽ ഖസ്ന ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് സെൻട്രൽ ബാങ്കിന്റെ നടപടി. നേരത്തേ കമ്പനിയുടെ ലൈസൻസ് സി.ബി.യു.എ.ഇ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലയളവിൽ ലൈസൻസ് നേടുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി തുടർ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് 2023ലെ ഫെഡറൽ നിയമത്തിലെ ആർട്ടിക്ക്ൾ 33 അനുസരിച്ച് ലൈസൻസ് എന്നന്നേക്കുമായി റദ്ദാക്കിയത്.
രാജ്യത്തെ എല്ലാ ഇൻഷുറൻസ് കമ്പനികളും അനുബന്ധ സ്ഥാപനങ്ങളും ഇവിടത്തെ നിയമങ്ങളും നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ഇൻഷുറൻസ് മേഖലയുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതുവഴി രാജ്യത്തെ സാമ്പത്തിക സംവിധാനത്തിന്റെ സ്ഥിരതയും സുതാര്യതയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.