റാസല്‍ഖൈമ: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലനത്തിന് ഊന്നല്‍ നല്കി റാക് അബ്ദുല്ല ബിന്‍ ഒമ്രാന് ആശുപത്രിയില്‍ പ്രത്യേക ആതുര സേവന കേന്ദ്രം ഞായറാഴ്ച്ച പ്രവര്‍ത്തനമാരംഭിച്ചു. അഞ്ച് ലക്ഷം ചരതുശ്ര അടി വിസ്തൃതിയില്‍ അമ്പത് ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് നിര്‍മിച്ച ദിഗ്ദഗ മുവൈലിഹ പ്രദേശത്ത് ഒരു വര്‍ഷം മുമ്പാണ് അബ്ദുല്ല ബിന്‍ ഒമ്രാന് ആശുപത്രി സ്ഥാപിച്ചത്.
രാജ്യത്തെ പൗരന്മാര്ക്ക് ലോക നിലവാരത്തിലുള്ള ചികില്‍സ ലഭ്യമാക്കുകയെന്ന യു.എ.ഇയുടെ പ്രഖ്യാപിത നയത്തിലൂന്നിയാണ് ഒമ്രാന് ആശുപത്രിയില്‍ നവീന സംവിധാനങ്ങളോടെ സ്ത്രീ-ശിശു ചികില്‍സാലയം പ്രവര്‍ത്തനം തുടങ്ങിയതെന്ന് ആശുപത്രി മേധാവി മുഹമ്മദ് റാഷിദ് അല്‍ ഷഹി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
റാസല്‍ഖൈമയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സഖര്‍, ഉബൈദുല്ല ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പരിശോധന തുടരുന്ന ഗര്‍ഭിണികള്‍ക്ക് ഏഴ് മാസമായാല്‍ തുടര്‍ന്നുള്ള ഇവരുടെ പൂര്‍ണമായ പരിചരണം അബ്ദുല്ല ബിന്‍ ഒമ്രാന് ആശുപത്രിയിലായിരിക്കും. യൂറോളജി, ഗൈനക്കോളജി, വന്ധ്യത, എമര്‍ജന്‍സി വിഭാഗം, ഫിസിയോ തെറാപ്പി വിഭാഗങ്ങൾ, അത്യാധുനിക സംവിധാനങ്ങളുള്ള അഞ്ച് ഓപ്പറേഷന് തിയേറ്ററുകള്‍, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ചികില്‍സാ വിഭാഗങ്ങള്‍, വി.ഐ.പികള്‍ക്കായി പ്രത്യേകം റൂമുകള്‍, ഒൗട്ട് പേഷ്യന്റ് ക്ലിനിക്ക് തുടങ്ങിയ സൗകര്യങ്ങളോടെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനമെന്നും മുഹമ്മദ് റാഷിദ് തുടര്‍ന്നു. സേവനങ്ങള്‍ക്ക് അന്താരാഷ്ട്ര ആരോഗ്യ നിലവാര സൂചികകള്‍ ഉറപ്പാക്കി 2021ഓടെ ലോകനിലവാര പദവി കൈവരിക്കാനുള്ള നീക്കത്തിലാണ് യു.എ.ഇയിലെ ബിസിനസുകാരനായ റാഷിദ് അബ്ദുല്ല ഒമ്രാന് ദാനം ചെയ്ത അബ്ദുല്ല ബിന്‍ ഒമ്രാന് ആശുപത്രിയുടെ അണിയറ പ്രവര്‍ത്തകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.