ദുബൈ: ഏഷ്യക്കാരനെ ആളുമാറി ആക്രമിച്ച സംഭവത്തിൽ അഞ്ചു ആഫ്രിക്കൻ വംശജർക്ക് ജയിൽ ശിക്ഷ. മുഹൈസിന ഭാഗത്താണ് ഏഷ്യക്കാരൻ ആക്രമിക്കപ്പെട്ടത്. എതിരാളികളുടെ സംഘത്തിൽപെട്ടയാളാണെന്ന് കരുതിയാണ് ഏഷ്യക്കാരനെ ആക്രമിച്ചത്.
ആഫ്രിക്കൻ വംശജർ ഇതിനുമുമ്പ് സംഭവസ്ഥലത്ത് ഏറ്റുമുട്ടിയത് ഒരാളുടെ ശ്രദ്ധയിൽപെട്ടിരുന്നു. മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്.
ആളുമാറി ആക്രമിക്കപ്പെടുന്നത് സമീപത്തെ വീട്ടിലിരിക്കെ ഒരാൾ കാണുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. പ്രതികളെ ഒരു വർഷത്തെ തടവിനും നാടുകടത്തലിനുമാണ് വിധിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.