ദുബൈ: യു.എ.ഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹത്ത്വവത്കരിക്കാൻ ഒരുവിഭാഗം ഇന്ത്യൻ മാധ്യമങ്ങളും സംഘ്പരിവാർ സാമൂഹിക മാധ്യമ ഗ്രൂപ്പുകളും ചേർന്ന് പ്രചരിപ്പിച്ച വ്യാജവാർത്ത ഇന്ത്യൻ സമൂഹത്തിന് നാണക്കേടായി.
മോദി പെങ്കടുത്ത ചടങ്ങിൽ അബൂദബി കിരീടാവകാശി ‘ജയ് ശ്രീരാം’ മുഴക്കി എന്നാണ് ‘ടൈംസ് നൗ’, ‘സീ ന്യൂസ്’ ഉൾപ്പെടെ ഇന്ത്യൻ ചാനലുകളും സംഘ്പരിവാർ അധീനതയിലുള്ള വാർത്ത വെബ്സൈറ്റുകളും പ്രചരിപ്പിച്ചത്.
2016ൽ അബൂദബിയിൽ നടന്ന മൊരാരി ബാപ്പുവിെൻറ രാം കഥ പരിപാടിയിൽ പെങ്കടുത്ത ഒരു അറബി ശൈഖ് ജയ് സിയാരാം എന്ന വചനത്തോടെ പ്രസംഗം ആരംഭിക്കുന്ന വിഡിയോ ചേർത്താണ് വ്യാജവാർത്ത പെരുപ്പിച്ചത്.
ഇവയുടെ ലിങ്കുകളും അറബ് രാജ്യങ്ങളിലെ ഭരണാധികാരികളെപ്പോലും സ്വാധീനിക്കാനും ജയ് ശ്രീരാം വിളിപ്പിക്കാനും കഴിവുള്ളയാളാണ് മോദിജി എന്ന മട്ടിലുള്ള പോസ്റ്റുകളും കമൻറുകളും ആയിരക്കണക്കിനാളുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
തുടർന്ന് വ്യാജ വാർത്തക്കെതിരെ അറബ് മാധ്യമങ്ങൾ രംഗത്തെത്തി. അബദ്ധം തിരിച്ചറിഞ്ഞ് ചില മാധ്യമങ്ങൾ വാർത്ത നീക്കം ചെയ്തപ്പോൾ മറ്റു ചിലര്‍ സുല്‍ത്താന്‍ സുഊദ് അല്‍ഖാസിമിയുടെ പ്രസംഗം എന്ന നിലയിലേക്ക് മാറ്റി.
വ്യാജവാർത്തകൾക്കും തെറ്റായ സാമൂഹിക മാധ്യമ സന്ദേശങ്ങൾക്കുമെതിരെ കർശന നിയമങ്ങൾ നിലവിലുള്ള രാജ്യമാണ് യു.എ.ഇ. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ മതസഹിഷ്ണുതക്ക് കോട്ടംവരുത്തുന്ന നടപടികളുണ്ടാവരുെതന്ന് നരേന്ദ്ര മോദി ഒാർമിപ്പിച്ച് മണിക്കൂറുകൾക്കകമാണ് വ്യാജവാർത്ത ഇന്ത്യൻ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.