ദുബൈ: വിചിത്രമായ ഒരു ബ്ലാക്മെയിലിങ് കേസിൽ കുറ്റം നിഷേധിച്ച് ആരോപിത. ഒരു യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷം ഡോളർ തട്ടാൻ ശ്രമിച്ചതായി ലാറ്റ്വിയൻ സ്വദേശിയായ എയർ ഹോസ്റ്റസിനെതിരെയാണ് പരാതി വന്നത്. അസർബൈജാൻ സ്വദേശിയായ യുവാവിന് ഇൻസ്റ്റാഗ്രാം മുഖേനയാണ് ബ്ലാക്മെയിലിങ് സന്ദേശം വന്നത്. ഭാര്യയും തെൻറ പഴയ കാമുകനും ഒരുമിച്ചുള്ള നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്നും അവ കൈമാറുന്നതിന് പണം നൽകാനുമാണ് നിർദേശിച്ചത്. ഒാരോ ചിത്രത്തിനും 10000 ഡോളർ വീതം നൽകണമെന്നായിരുന്നു ആവശ്യം. ആദ്യ ചിത്രം നൽകിയപ്പോൾ താൻ ആ തുക അയച്ചു കൊടുത്തു. പണം നൽകിയില്ലെങ്കിൽ തെൻറ നാട്ടിൽ വ്യാപകമായി പ്രചരിപ്പിക്കും എന്ന് ഭീഷണി മുഴക്കിയതോടെ ദുബൈ പൊലീസിൽ പരാതി നൽകി. പ്രതിയെ വൈകാതെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവാവിൽ നിന്ന് പണം വാങ്ങാൻ ശ്രമിച്ചിരുന്നതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. താനും കൂട്ടുകാരനും ചേർന്നാണ് തന്ത്രം ചമച്ചത് എന്നായിരുന്നു അവർ അന്ന് സമ്മതിച്ചത്്. എന്നാൽ കോടതി വിചാരണയിലാണ് യുവതി ഇവ നിഷേധിച്ചത്്. എന്നാൽ യുവതി ചിത്രങ്ങൾ സൂക്ഷിച്ച െഎപാഡ്, യുവാവിനെ വിളിച്ച േഫാൺ എന്നിവ പിടിച്ചെടുത്ത് േപ്രാസിക്യുഷൻ കോടതിയിൽ ഹാജറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.