ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ അൽ മർമൂം കാമൽ റേസിങ് ക്ലബിൽ നടത്തിയ പ്രഥമ ഒട്ടകഒാട്ട മത്സരത്തിൽ പ്രസിഡൻറിെൻറ ഒട്ടകങ്ങൾ സമ്മാനം ചൂടി. അവസാന ദിനമായ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ പ്രസിഡൻഷ്യൽ,അൽ ആസിഫ, ശൈഖ് ഹംദാൻ സ്റ്റേബിൾ എന്നിവിടങ്ങളിലെ ഒട്ടകങ്ങളാണ് മാറ്റുരച്ചത്.
പ്രസിഡൻഷ്യൽ സ്റ്റേബിളിലെ അൽ മിസ്ക് എന്ന ഒട്ടകമാണ് റെക്കോർഡ് സമയത്തിൽ വിജയം കണ്ടത്. ദുബൈ കിരീടാവകാശിയുടെ സ്വർണവാളും 10 ലക്ഷം ദിർഹവുമാണ് ഒന്നാം സമ്മാനം. അലി ജമീൽ അൽ വെഹൈബിയാണ് ഇൗ ഒട്ടകത്തെ പരിശീലിപ്പിച്ചത്. ഗിയാത്ത് അൽ ഹിലാലി പരിശീലിപ്പിച്ച അഫ്ഫാൽ രണ്ടാം സ്ഥാനവും ഫൈസൽ താലിബ് ഷിറാമി പരിശീലിപ്പിച്ച അഷാഹിനിയ മൂന്നാം സ്ഥാനവും നേടി.
മറ്റു രണ്ടു മത്സരങ്ങളിലെ വിജയികൾക്ക് സുവർണ വാളിനും കഠാരക്കും പുറമെ പത്ത്, എട്ട് ലക്ഷം ദിർഹം വീതവും സമ്മാനം നൽകി. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സമ്മാന വിതരണ ചടങ്ങിൽ ശൈഖ് മക്തും ബിൻ ഹംദാൻ ബിൻ റാശിദ് ആൽ മക്തും, ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, ശൈഖ് സഇൗദ് ബിൻ മക്തും ബിൻ ജുമാ അൽ മക്തൂം, ശൈഖ് തനൂൻ ബിൻ സുൽത്താൻ ബിൻ ഹംദാൻ ആൽ നഹ്യാൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.